ഭരണഘടനപരമായി ഉറപ്പുനൽകുന്ന പ്രതിഷേധിക്കാനുള്ള അവകാശവും ഭീകരവാദവും തമ്മിൽ വ്യത്യാസമുണ്ടെന്ന് ദില്ലി ഹൈക്കോടതി. പൗരത്വ നിയമഭേദഗതിക്കെതിരായ സമരത്തിൻറെ ഭാഗമായി ഒരു വർഷം മുന്‍പ് അറസ്റ്റിലായവർക്ക് ജാമ്യം നൽകിയായിരുന്നു കോടതിയുടെ നിരീക്ഷണം.
വനിതാ അവകാശ പ്രവർത്തകരായ നതാഷ നർവാൾ, ദേവങ്കണ കലിത, ജാമിയ മില്ലിയ ഇസ്ലാമിയ വിദ്യാർഥിനി ആസിഫ് ഇക്ബാൽ തൻഹ എന്നിവർക്കാണ് കോടതി ജാമ്യം അനുവദിച്ചത്. 2020 മെയ് മാസത്തിലാണ് ഇവർ അറസ്റ്റിലായത്.
കോടതി കർശന വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്. 50,000 രൂപ ജാമ്യത്തുക കെട്ടിവയ്ക്കുകയും പാസ്പോർട്ട് കൈമാറുകയും വേണമെന്ന് ജാമ്യവ്യവസ്ഥയിൽ പറയുന്നു. ജസ്റ്റീസുമാരായ സിദ്ധാർഥ് മൃദുൽ, അനുപ് ജയറാം ഭംഭാനി എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.
വിയോജിപ്പുകൾ അടിച്ചമർത്തുന്നതിൽ കോടതിക്ക് ഉത്കണ്ഠയുണ്ട്. ഭരണഘടനാപരമായി ഉറപ്പുനൽകുന്ന പ്രതിഷേധിക്കാനുള്ള അവകാശവും ഭീരവാദവും തമ്മിലുള്ള ദൂരം മങ്ങിവരികയാണെന്ന് കരുതുന്നത്. ഈ മനോഘടനയുമായാണ് ഭരണകൂടം മുന്നോട്ടുപോകുന്നതെങ്കിൽ അത് ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം ദു:ഖകരമായ ദിവസമായിരിക്കുമെന്ന് കോടതി പറഞ്ഞു.
കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here