ക്രിസ്ത്യാനോ മാറ്റിവച്ചു, ജനങ്ങളും; കൊക്കക്കോളയ്ക്ക് നഷ്ടം 520 കോടി രൂപ

വാര്‍ത്താസമ്മേളനത്തിനിടെ ക്രിസ്ത്യാനോ റൊണാള്‍ഡോ കൊക്കക്കോള കുപ്പി എടുത്ത് മാറ്റിയതിനു പിന്നാലെ കമ്പനിക്ക് നഷ്ടമായത് 400 കോടിയോളം രൂപയെന്ന് റിപ്പോര്‍ട്ട്. സംഭവം പ്രചരിച്ചതിനു പിന്നാലെ കമ്പനിയുടെ ഓഹരി വിപണിയില്‍ വലിയ ഇടിവുണ്ടായെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഓഹരിവിലയില്‍ 1.6 ശതമാനത്തിന്റെ ഇടിവാണ് അനുഭവപ്പെട്ടത്. 242 ബില്ല്യണ്‍ ഡോളറായിരുന്ന ഓഹരിവില 238 ബില്ല്യണ്‍ ഡോളറായി ഇടിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹംഗറിക്കെതിരായ പോരിന് മുന്‍പ് മാധ്യമങ്ങളെ കാണാന്‍ എത്തിയ റൊണാള്‍ഡോ മുന്‍പില്‍ വെച്ചിരിക്കുന്ന കൊക്കക്കോളയുടെ കുപ്പികള്‍ മാറ്റി പകരം വെള്ളത്തിന്റെ കുപ്പി ഉയര്‍ത്തി കാണിക്കുകയായിരുന്നു. യൂറോയിലെ ഒഫീഷ്യല്‍ സ്‌പോണ്‍സര്‍മാരാണ് കൊക്കക്കോളയും. ജങ്ക് ഫുഡുകളോടുള്ള താത്പര്യം ഇല്ലായ്മ നേരത്തേയും ക്രിസ്റ്റ്യാനോ പ്രകടമാക്കിയിട്ടുണ്ട്. 36 വയസിലേക്ക് എത്തിയെങ്കിലും 26 വയസുകാരന്റെ ഫിറ്റ്‌നസാണ് ഇപ്പോള്‍ പോര്‍ച്ചുഗലിന്റെ സൂപ്പര്‍ താരത്തിനുള്ളത്.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News