മുട്ടില്‍ മരം മുറിയില്‍ വിവിധ വകുപ്പുകളുടെ അന്വേഷണം ഏകോപിപ്പിക്കുമെന്ന് ക്രൈം ബ്രാഞ്ച് എ ഡി ജി പി എസ് ശ്രീജിത്ത്. സംസ്ഥാനത്ത് ആരോപണമുയര്‍ന്ന സംഭവങ്ങളെല്ലാം അന്വേഷിക്കും. ആവശ്യമെങ്കില്‍ കൂടുതല്‍ കേസുകള്‍ എടുക്കും.
മരം മുറിക്കേസുകളിൽ നിരപരാധികൾ പ്രതിയാക്കപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ ചുമതലയുള്ള ക്രൈം ബ്രാഞ്ച് എ ഡി ജി പി എസ് ശ്രീജിത്ത് പറഞ്ഞു. വിവിധ വകുപ്പുകളുടെ അന്വേഷണം ഏകോപിപ്പിക്കും. സംസ്ഥാനത്ത് ആരോപണമുയർന്ന സംഭവങ്ങളെല്ലാം അന്വേഷിക്കും.ആവശ്യമെങ്കിൽ കൂടുതൽ കേസുകൾ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മരം മുറി കേസുകള്‍ സിബിഐക്ക് കൈമാറണമെന്ന ഹര്‍ജി ഹൈക്കോടതി നിരസിച്ചു.പൊതുതാല്‍പ്പര്യ സ്വഭാവമുള്ള ഹര്‍ജി വ്യക്തി താല്‍പ്പര്യമോ രാഷട്രീയ താല്‍പ്പര്യമോ കണക്കിലെടത്ത് ഫയല്‍ ചെയ്ത ഹര്‍ജിയാണന്ന് സര്‍ക്കാരിനു വേണ്ടി ഹാജരായ അസ്വക്കേറ്റ് ജനറല്‍ കെ.ഗോപാലകൃഷ്ണകുറുപ്പ് വിശദീകരിച്ചതിനെത്തുടര്‍ന്നാണ് ജസ്റ്റീസ് എന്‍.അനില്‍കുമാര്‍ ഹര്‍ജി നിരസിച്ചത്.
ഹര്‍ജി നിയമപരമല്ലന്ന സാങ്കേതിക കാരണം ഹൈക്കോടതി രജിസ്ട്രിയും ചൂണ്ടിക്കാട്ടിയിരുന്നു. ഹൈക്കോടതി ചട്ടങ്ങള്‍ പ്രകാരം പൊതുതാല്‍പ്പര്യ സ്വഭാവമുള്ള ഹര്‍ജികള്‍ക്ക് പ്രത്യേക സത്യവാങ്ങ്മൂലം സമര്‍പ്പിച്ചിരിക്കണം’ ഹര്‍ജിക്കാരന് സ്വകാര്യതാല്‍പ്പര്യം ഇല്ലന്ന് വ്യക്തതമാക്കുന്നതായിരിക്കണം സത്യവാങ്ങ്മൂലം.
ഹര്‍ജി ചട്ടപ്രകാരം ഫയല്‍ ചെയ്തിട്ടില്ലന്നതും അഭിഭാഷകന്‍ ഹാജരായില്ലന്നതും കേസ് നിരസിക്കാന്‍ കാരണമായി. സി ബി ഐ അന്വേഷണം ആവശ്യപ്പെടുന്ന ഹര്‍ജിയില്‍ സിബിഐയെ കക്ഷിയാക്കിയിട്ടില്ലെന്നും കോടതി ഉത്തരവില്‍ പറഞ്ഞു.
കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here