നെന്മാറയിൽ യുവതിയെ 10 വർഷം ഒളിവിൽ പാർപ്പിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ദമ്പതികളെയും മാതാപിതാക്കളെയും സന്ദർശിച്ചു. വിത്തനശ്ശേരിയിലെ വീട്ടിലെത്തി റഹ്മാനെയും സജിതയെയും കണ്ട ശേഷം അയിലൂരിലെത്തി റഹ്മാന്റെ മാതാപിതാക്കളുമായി മനുഷ്യവകാശ കമ്മീഷൻ ജുഡിഷ്യൽ അംഗം കെ ബൈജുനാഥ് കൂടിക്കാഴ്ച നടത്തി.
മനുഷ്യാവകാശ കമ്മിഷൻ അന്വേഷണ വിഭാഗം സംഭവം അന്വേഷിക്കും. ഈ റിപ്പോർട്ട് കിട്ടിയ ശേഷമേ മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ടോ എന്ന നിഗമനത്തിൽ എത്താനാകൂവെന്നും പരാതിയില്ലെന്ന് സജിത അറിയിച്ചതായും കെ ബൈജുനാഥ് പറഞ്ഞു.
സംഭവത്തില്‍ യുവജന കമ്മീഷനും വനിതാ കമ്മീഷനും അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. വനിതാ കമ്മീഷന്‍ അംഗങ്ങള്‍ റഹ്മാന്റെയും സജിതയുടെയും വീട് സന്ദര്‍ശിച്ചിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here