കോപ്പ അമേരിക്ക ഫുട്ബോളിൽ ഉറുഗ്വായ്ക്കെതിരെ അർജൻറീനയ്ക്ക് ജയം. ഗിഡോ റോഡ്രിഗസാണ് വിജയഗോൾ നേടിയത്.മറ്റൊരു മത്സരത്തിൽ ചിലി എതിരില്ലാത്ത ഒരു ഗോളിന് ബൊളീവിയയെ തോൽപ്പിച്ചു.
ചിലിക്കെതിരെ ലീഡ് നേടിയിട്ടും അതെല്ലാം തുലച്ച് സമനില വഴങ്ങിയത് അർജന്റീനിയൻ ആരാധകരെ ഏറെ സങ്കടത്തിലാക്കിയിരുന്നു. ഈ സങ്കടമെല്ലാം തീർക്കുന്ന വിജയമാണ് പോരാളികളായ ഉറുഗ്വായിക്കെതിരെ മെസിയും സംഘവും നേടിയത്. കളി തുടങ്ങി ഏഴാം മിനുട്ടിലായിരുന്നു മെസി സ്പർശമുള്ള ആ ഗോൾ. ഗോളി മുസ്ളേരയെ മറികടന്ന് ഗിഡോ റോഡ്രിഗസിന്റെ ഹെഡ്ഡർ ഉറുഗ്വായ് വല കുലുക്കി.
ക്രിസ്റ്റ്യൻ റൊമേറോ ടീമിൽ തിരിച്ചെത്തിയത് അർജൻറീനിയൻ പ്രതിരോധത്തെ ഉണർവ്വിലാക്കി.അർജൻറീനക്ക് മുൻതൂക്കമുള്ള ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ ഉറുഗ്വേ ആധിപത്യം പുലർത്തി.
ഗോൾ മടക്കാനായി കവാനിയും സുവാറസും തുരുതുരെ അർജൻറീനിയൻ ഗോൾ മുഖത്തെത്തിയപ്പോൾ ക്രിസ്റ്റ്യൻ റൊമേറോ ആൽബി സെലസ്റ്റകളുടെ കപ്പിത്താനായി അവതരിച്ചു.ബി ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ചിലി ബൊളീവിയയെ തോൽപ്പിച്ചു. ബെൻ ബ്രെറട്ടോണിന്റെ വകയായിരുന്നു വിജയഗോൾ.
വിജയത്തോടെ ബി ഗ്രൂപ്പിൽ നിന്നും നാല് പോയിന്റുമായി അർജന്റീന മുന്നിലെത്തി. ചിലിയാണ് ഗ്രൂപ്പിൽ രണ്ടാമത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here