പച്ചനുണ പറയാന്‍ കെ സുധാകരന്‍ ഏതറ്റം വരെയും പോകുമെന്ന് എ.കെ ബാലന്‍

പച്ചനുണ പറയാൻ ഏതറ്റം വരെയും പോകുമെന്നതിന്‍റെ തെളിവാണ് കെ. സുധാകരന്‍റെ പ്രതികരണമെന്ന് മുൻ മന്ത്രി എ.കെ. ബാലൻ. വീണിടത്ത് നിന്ന് സുധാകരൻ ഉരുളരുത്. മാധ്യമപ്രവർത്തകർക്ക് മേലെ പഴിചാരരുത്.സുധാകരൻ പറഞ്ഞത് പോലെ 71-ൽ അല്ല താൻ ബ്രണ്ണനിലെത്തിയതെന്നും 69-ൽ തന്നെയാണെന്നും അദ്ദേഹം പ്രതികരിച്ചു.

‘1971-ലാണ് മന്പറം ദിവാകരൻ വന്നത് എന്നത് ശരിയാണ്. എന്നാൽ, 1968-69-70 കാലത്താണ് താൻ കോളേജിൽ പ്രീഡിഗ്രിക്ക് ചേർന്നത്. ആ സമയത്താണ് സി.എച്ച്‌. മുഹമ്മദ് കോയ വരുന്നതും അദ്ദേഹത്തിനെതിരെ പ്രതിഷേധവും കരിങ്കൊടിയും മുട്ടയേറും നടന്നതും.

അത് പ്രതിരോധിക്കാൻ മുൻനിരയിൽ നിന്നയാളാണ് താൻ. അത് അന്ന് ബ്രണ്ണൻ കോളേജിലെ എല്ലാ വിദ്യാർഥികൾക്കുമറിയാം. അതിൽ ജീവിച്ചിരിക്കുന്ന പലരും തലശ്ശേരിയിലുണ്ട്. പച്ചനുണ പറയാൻ കെ. സുധാകരൻ ഏതറ്റം വരെയും പോകുമെന്നതിന്‍റെ തെളിവാണിതെന്നും എ.കെ. ബാലൻ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News