ജോണ്‍ കുമാറിന് മന്ത്രി സ്ഥാനം ലഭിക്കാത്തതിനെ തുടര്‍ന്ന് പുതുച്ചേരി ബി.ജെ.പി.യില്‍ തർക്കം രൂക്ഷമാകുന്നു. കോണ്‍ഗ്രസ്സില്‍ നിന്നും തെരഞ്ഞെടുപ്പ് കാലത്ത് രാജിവെച്ച് ബി.ജെ.പി.യില്‍ ചേര്‍ന്ന ആളാണ് ജോണ്‍ കുമാര്‍.തനിക്ക് മന്ത്രി സ്ഥാനം ഇല്ലായെന്ന് പാര്‍ട്ടി നേതൃത്വം അറിയിച്ചതോടെയാണ് ഇദ്ദേഹം പ്രതിഷേധവുമായി രംഗത്തെത്തിയത് .
മന്ത്രിസഭയില്‍ ജോണ്‍ കുമാറിനെ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് അനുയായികള്‍ സംസ്ഥാന കമ്മിറ്റി ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ചു.പ്ലക്കാര്‍ഡുകളുമായെത്തിയ ബി.ജെ.പി. പ്രവര്‍ത്തകര്‍ ഓഫീസില്‍ തള്ളിക്കയറുകയായിരുന്നു.
പുതുച്ചേരിയില്‍ ആള്‍ ഇന്ത്യ എന്‍.ആര്‍. കോണ്‍ഗ്രസും (എ.ഐ.എന്‍.ആര്‍.സി.) ബി.ജെ.പിയും ചേര്‍ന്നാണ് ഭരിക്കുന്നത്. മുഖ്യമന്ത്രിയായി എന്‍. രംഗസ്വാമിയെ തെരഞ്ഞെടുത്തെങ്കിലും മന്ത്രിസഭ രൂപീകരിച്ചിട്ടില്ല.
ബി.ജെ.പിയ്ക്കുള്ളിലെ തര്‍ക്കങ്ങള്‍ മൂലമാണ് മന്ത്രിസഭാ രൂപീകരണം വൈകിയത്. മാത്രമല്ല ഉപ മുഖ്യമന്ത്രിസ്ഥാനം വേണമെന്ന് ബി.ജെ.പി, എ.ഐ.എന്‍.ആര്‍.സിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് പുറമെ രണ്ട് മന്ത്രിസ്ഥാനവും വേണമെന്നാണ് പാര്‍ട്ടിയുടെ ആവശ്യം.
അതേസമയം ആവശ്യം അംഗീകരിക്കാന്‍ എ.ഐ.എന്‍.ആര്‍.സി. തയ്യാറായിട്ടില്ല.30 അംഗ നിയമസഭയില്‍ എ.ഐ.എന്‍.ആര്‍.സി. 10 ഉം ബി.ജെ.പിയ്ക്ക് ആറും അംഗങ്ങളാണുള്ളത്. പ്രധാന പ്രതിപക്ഷമായ ഡി.എം.കെ ആറ് സീറ്റില്‍ വിജയിച്ചോള്‍ കോണ്‍ഗ്രസിന് രണ്ട് സീറ്റാണുള്ളത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here