കത്തിയായിട്ടൊക്കെ ഒളിച്ചിരിക്കുന്നത് കോണ്‍ഗ്രസിനകത്തു തന്നെ അവരുടെ കുത്തേല്‍ക്കാതെയാണ് സുധാകരന്‍ നോക്കേണ്ടത്;മരിച്ച് കിടക്കുന്ന കോൺഗ്രസിനെ ജീവിപ്പിക്കാൻ കഴിയുമോ എന്നാണ് കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ ശ്രമിക്കുന്നത്.വിവാദങ്ങൾ സൃഷ്‌ടിക്കുന്നതിലൂടെ സുധാകരൻ്റെ ശ്രമം ഇത് മാത്രമാണ്. എന്നാൽ കോൺഗ്രസിൽ നിന്നുള്ള കുത്തേൽക്കാതിരിക്കാൻ അദ്ദേഹം ശ്രമിക്കണമെന്നും മണി നോട് മുഖ്യമന്ത്രി പ്രതികരിച്ചെന്നേ ഉള്ളൂ. സുധാകരന്‍ ഒരു പ്രത്യേക രീതിക്കാരനാണ്. പണ്ട് മുതലേ തന്നെ സുധാകരനെ അറിയാം. ആകെപ്പാടെ മരിച്ചു കിടക്കുന്ന കോണ്‍ഗ്രസിനെ പുനര്‍ജീവിപ്പിക്കാന്‍ വേണ്ടി വെച്ചിരിക്കുകയാണ് കേന്ദ്ര കോണ്‍ഗ്രസ് നേതൃത്വം. അതിപ്പോള്‍ അവര്‍ കാത്തിരുന്നു കാണുക എന്നതേ വഴിയുള്ളൂ,കെപിസി അധ്യക്ഷന്‍ അനാവശ്യമായി മുഖ്യമന്ത്രിക്കെതിരെ വ്യക്തിപരമായ ആക്രമണം നടത്തുകയാണെന്നും എം എൽ എ എംഎം മണി.
മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള ആക്രമണം വ്യക്തിപരം തന്നെയെന്ന് ആവർത്തിച്ച് കെ സുധാകരന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്.ഇന്നും പ്രകോപനപരമായ പ്രസ്താവനയുമായാണ് കെ സുധാകരൻ എത്തിയിട്ടുള്ളത്. ഉന്നത സ്ഥാനങ്ങളിൽ ഇരിയ്ക്കുന്നവർ ജാഗ്രത പാലിയ്ക്കണമെന്ന് മുതിർന്ന നേതാക്കളടക്കം നിർദ്ദേശം നൽകിയിട്ടും അടങ്ങാതെ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് സുധാകരൻ.
‘വ്യക്തിപരമായ ആക്രമണം നടത്തുന്നതു കൊണ്ട് ഒരു കാര്യവും സുധാകരനില്ല. സുധാകരന്‍ സുധാകരന്റെ പാര്‍ട്ടിയെയാണ് നോക്കുന്നത്. സിപിഐഎംകാര്‍ ഇപ്പോള്‍ സുധാകരനെതിരെ ഇപ്പോള്‍ ആയുധപ്രയോഗവുമായി പോവുന്നില്ല. അങ്ങനെ ഒരു വിഷയമില്ല. കത്തിയായിട്ടൊക്കെ ഒളിച്ചിരിക്കുന്നത് കോണ്‍ഗ്രസിനകത്തു തന്നെയാണ്. അവരുടെ കുത്തേല്‍ക്കാതെയാണ് സുധാകരന്‍ നോക്കേണ്ടത്,’ എംഎം മണിപറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here