ആധുനിക ചികിത്സയെ വെല്ലുവിളിച്ച മോഹനന്‍ വൈദ്യർക്ക് കൊവിഡുണ്ടായിരുന്നു.ചികിത്സയ്ക്കായി അശാസ്ത്രീയ രീതികള്‍ പിന്തുടര്‍ന്നതിന്റെ പേരില്‍ മോഹനന്‍ വൈദ്യര്‍ എന്ന പേരിലറിയപ്പെട്ടിരുന്ന മോഹനന്‍ നായര്‍ക്ക്ക്കതിരെ നിരവധി കേസുകളുണ്ട്.നിപ എന്നൊരു വൈറസില്ലെന്നും ,വവ്വാൽ കഴിച്ച മാങ്ങ കഴിക്കണമെന്നുമൊക്കെ വിളിച്ചു പറഞ്ഞ് ആളുകളിൽ തെറ്റിദ്ധാരണ പടർത്തിയവരിൽ പ്രധാനി കൂടിയായിരുന്നു ഇദ്ദേഹം.
കഴിഞ്ഞ ദിവസം മരിച്ച അദ്ദേഹത്തിന് മരണാന്തരം നടത്തിയ പരിശോധനയിലാണ കൊവിഡ് ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചത്.ശനിയാഴ്ച രാവിലെ പനിയും ശ്വാസതടസവും ഛര്‍ദ്ദിയുമടക്കമുള്ള ശാരീരികാസ്വസ്ഥതകള്‍ മോഹനന്‍ നായര്‍ക്ക് അനുഭവപ്പെട്ടിരുന്നു. വൈകീട്ടോടെ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലേക്കെത്തിക്കും മുന്‍പേ മരിക്കുകയായിരുന്നു.
മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
ശനിയാഴ്ച രാത്രിയോടെയാണ് തിരുവനന്തപുരം കാലടിയുള്ള ബന്ധുവീട്ടില്‍ മോഹനന്‍ നായരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആലപ്പുഴ സ്വദേശിയായ ഇദ്ദേഹം കഴിഞ്ഞ രണ്ട് ദിവസമായി തിരുവനന്തപുരത്തെ ബന്ധുവീട്ടിലായിരുന്നു താമസിച്ചിരുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here