സേവ് കുട്ടനാട് ക്യാംപൈയിൻ സർക്കാരിനെതിരായ രാഷ്ട്രീയ സമരം ആക്കി ഉയർത്താൻ നീക്കം. പ്രതിപക്ഷ നേതാവ് കൂടി കുട്ടനാട്ടിൽ എത്തിയതോടെ ഇതിന് പിന്നിൽ രാഷ്ട്രീയ താൽപ്പര്യം ഉണ്ടെന്ന സംശയം ബലപ്പെടുന്നു. ലക്ഷദ്വീപ് ജനതയ്ക്ക് വേണ്ടി സാമൂഹ്യ മാധ്യമങ്ങളിൽ ഉയർന്ന സേവ് ലക്ഷദ്വീപിനെ തകർക്കാൻ സംഘപരിവാർ ഹാൻഡിലുകളും സേവ് കുട്ടനാട് എന്ന പ്രചരണം ഉയർത്തുന്നുണ്ട്.
കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തിന് അടിയന്തിരമായ പരിഹാരം കാണണം എന്നാവശ്യപ്പെട്ടാണ് പൊടുന്നനെ സേവ് കുട്ടനാട് എന്ന ക്യാംപെയിൻ ശക്തിപ്പെട്ടത് .സേവ് കുട്ടനാട് എന്ന പേരിൽ നടക്കുന്ന സർക്കാർ വിരുദ്ധ രാഷ്ട്രീയ പ്രചരണത്തിന് എണ്ണയൊഴിക്കാൻ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കൂടി കുട്ടനാട്ടിൽ എത്തിയതോടെ ആരോപണവും, പ്രത്യാരോപണവും കനക്കുകയാണ്.
സേവ് ലക്ഷദ്വീപ് എന്ന സാമൂഹ്യ മാധ്യമ ക്യാംപെയിൻ ശക്തിപ്പെട്ടതിന് പിന്നാലെയാണ് പൊടുന്നനെ അതിന് ബദൽ എന്നോണം സേവ് കുട്ടനാട് എന്ന പ്രചരണം ശക്തിപ്പെട്ടത്. ഈ വിഷയത്തിലാണ് സി പി ഐ എം കേന്ദ്ര കമ്മറ്റി അംഗം ഡോ. തോമസ് ഐസക്ക് പ്രതികരണവുമായി രംഗത്തെത്തിയത്
സമുദ്രനിരപ്പിലും താഴെയുള്ള സ്ഥലത്ത് ക്യഷി ചെയ്യുന്ന കുട്ടനാട് ശരിക്കും അത്ഭുതമാണ്. കുട്ടനാടിലേ ജലാശയങ്ങളിലെ മണ്ണും ,അഴുക്കും നീക്കം ചെയ്ത് ,തോട്ടപ്പള്ളി സ്പ്ലിവേയുടെ വലുപ്പം കൂട്ടി മാത്രമേ കുട്ടനാടിൻ്റെ പ്രശ്നം ശാശ്വാതമായി പരിഹരിക്കാൻ കഴിയൂ.പ്രക്യതിയും കുട്ടനാട്ടുകാരും തമ്മിലുള്ള മല്ലയുദ്ധത്തിന് നൂറ്റാണ്ടുകളുടെ പഴക്കം ഉണ്ടെന്ന് ഇരിക്കെ, പൊടുന്നനെ പൊട്ടി വീണ സേവ് കുട്ടനാട് ക്യാംപെയിൻ സംഘപരിവാർ ഗർഭപാത്രത്തിൽ പിറന്നയു യു ഡി എഫിൻ്റെ കുഞ്ഞാണെന്ന സംശയം ബലപ്പെടുകയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here