എൽ ഡി എഫുമായി സഹകരിച്ച കാലത്ത് സി കെ ജാനുവിന് സാമ്പത്തിക സഹായം നൽകിയത് സഹകരണ ബാങ്ക് മുഖേനയെന്ന് സി കെ ശശീന്ദ്രൻ.സാമ്പത്തിക ബുദ്ധിമുട്ടുകൾ അറിയിച്ചതിനെതുടർന്നാണ് സുതാര്യമായ രീതിയിൽ പണം വായ്പയായി നൽകിയത്.രണ്ടുതവണയായി അത് തിരിച്ചുനൽകിയെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ആരോപണം വസ്തുതാ വിരുദ്ധമാണെന്ന് മുൻ എം എൽ എ സി കെ ശശീന്ദ്രൻ പറഞ്ഞു. 2019 ഒക്ടോബറിലാണ് സാമ്പത്തിക സഹായം ആവശ്യപ്പെട്ടത്. കല്‍പ്പറ്റയിലെ ഡ്രൈവേഴ്‌സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുമായി ബന്ധപ്പെട്ട് വായ്പ നല്‍കാന്‍ ശ്രമിച്ചു.
എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ നടന്നില്ല. തുടര്‍ന്നാണ് കേരള ബാങ്കിലെ തന്റെ അക്കൗണ്ടില്‍നിന്നും ഒക്ടോബര്‍ 25ന് വായ്പയായി മൂന്ന് ലക്ഷം രൂപ ചെക്ക് മുഖേന നല്‍കിയത്. തിരിച്ചുതരുമെന്ന വ്യവസ്ഥയില്‍ തന്നെയാണ് നല്‍കിയതും . ഇതുപ്രകാരം ഒന്നര ലക്ഷം രൂപ 2020 ജൂലൈ ആറിനും ബാക്കിയുള്ള ഒന്നര ലക്ഷം 2021 മാര്‍ച്ച് ഒമ്പതിനും തിരിച്ചുതന്നു. അക്കൗണ്ട് വഴിയാണ് രണ്ട് തവണയും പണം തന്നത്. ഇതിനെല്ലാം രേഖകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുന്‍പ് കടം വാങ്ങിയ പണമാണ് സി.കെ.ശശീന്ദ്രന് തിരികെ നല്‍കിയതെന്ന് സി.കെ ജാനുവും അറിയിച്ചു.കൃഷി ചെയ്ത് ലഭിച്ച പണമാണ് തിരികെ നല്‍കിയത്. വസ്തുതാ വിരുദ്ധമായ ആരോപണങ്ങൾ ഉന്നയിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും സി.കെ.ജാനു പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here