കൈരളി ന്യൂസ് എക്സ്ക്ലൂസീവ്; കെ സുധാകരൻ നിയമ കുരുക്കിൽ; തുടരന്വേഷണം ആവശ്യപ്പെട്ട് സേവറി നാണുവിന്റെ കുടുംബം

സേവറി നാണുവിന്റെ കൊലപാതകം കൈപ്പിഴയെന്ന് തുറന്ന് പറഞ്ഞ കെ സുധാകരൻ നിയമ കുരുക്കിൽ.സുധാകരന്റെ വെളിപ്പെടുത്തൽ കുറ്റസമ്മതമായി കണക്കാക്കി സേവറി ഹോട്ടൽ ബോംബ് ആക്രമണത്തിൽ തുടരന്വേഷണം വേണമെന്ന് കൊല്ലപ്പെട്ട നാണുവിന്റെ കുടുംബം അവശ്യപ്പെട്ടു.

സുധാകരനെ പ്രതിയാക്കി അന്വേഷണം നടത്തണമെന്നും അഭിഭാഷകൻ മുഖാന്തിരം നിയമ നടപടികൾ ആരംഭിക്കുമെന്നും നാണുവിന്റെ ഭാര്യ ഭാർഗ്ഗവി കൈരളി ന്യൂസിനോട് പറഞ്ഞു.അതേസമയം തുടരന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകുമെന്ന് നാൽപ്പാടി വാസുവിന്റെ കുടുംബവും വ്യക്തമാക്കി.

സേവറി ഹോട്ടൽ ആക്രമണവും നൽപ്പാടി വാസു വധവും തന്റെ അറിവോടും സമ്മതത്തോടും കൂടിയാണ് എന്നായിരുന്നു വാർത്താ സമ്മേളനത്തിൽ കെ സുധാകരൻ തുറന്ന് പറഞ്ഞത്.സേവറി നാണുവിന്റെ കൊലപാതകം കൈപ്പിഴയെന്നും തന്റെ കാലത്ത് കൊല്ലപ്പെട്ട ഏക സി പി ഐ എം പ്രവർത്തകൻ നാണുവാണെന്നുമുള്ള വെളിപ്പെടുത്തലിൽ നിയമകുരുക്കിലായിരിക്കുകയാണ് കെ സുധാകരൻ.സുധാകരന്റെ വെളിപ്പെടുത്തൽ കുറ്റ സമ്മതമായി കണക്കാക്കി തുടരന്വേഷണം വേണമെന്ന് നാണുവിന്റെ ഭാര്യ എം എം ഭാർഗവി ആവശ്യപ്പെട്ടു.

തന്റെ കുടുംബം അനാഥമാക്കിയത് കെ സുധാകരനെന്നും ഭാർഗ്ഗവി കൈരളി ന്യൂസിനോട് പറഞ്ഞു.അതേസമയം കെ സുധാകരന്റെ കുറ്റസമ്മതം ഗൗരവമുള്ളതാണെന്നും നാൽപ്പാടി വാസുവിന്റെയും സേവറി നാണുവിന്റെയും കുടുംബത്തിന്റെ നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിന് സി പി ഐ എം പിന്തുണ നൽകുമെന്നും കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ വ്യക്തമാക്കി.

സേവറി ഹോട്ടൽ ആക്രമണത്തിൽ സുധാകരന്റെ പങ്കിന് കുറിച്ച് മുൻ ഡ്രൈവർ പ്രശാന്ത് ബാബു നേരത്തെ വെളിപ്പെടുത്തിയിരുന്നു.തുടരന്വേഷണം ഉണ്ടായാൽ ഇതും സുധാകരനെതിരെ പ്രധാന തെളിവായി മാറും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News