അഭിനയ പ്രാധാന്യമുളള വേഷങ്ങള്‍ക്കൊപ്പം ഗ്ലാമര്‍ റോളുകളിലും തിളങ്ങിയ താരമാണ് പ്രിയാമണി. മലയാളത്തില്‍ പൃഥ്വിരാജ് സുകുമാരന്‍ നായകനായ സത്യം എന്ന ചിത്രത്തിലാണ് നടി ആദ്യമായി അഭിനയിച്ചത്. തുടര്‍ന്ന് മമ്മൂട്ടി, മോഹന്‍ലാല്‍ ഉള്‍പ്പെടെയുളള സൂപ്പര്‍താര ചിത്രങ്ങളിലും പ്രിയാമണി എത്തി.ഫഹദിനൊപ്പമുള്ള ആദ്യ മലയാള സിനിമ നിരസിക്കാനുണ്ടായ കാരണം വെളിപ്പെടുത്തുകയാണ് പ്രിയാമണി .കൈരളി ടി വി യുടെ ജെബി ജെംഗ്ഷനിലൂടെയാണ് പ്രിയാമണി ആ കഥ പറഞ്ഞത് .
സിനിമയില്‍ ബ്രേക്ക് തന്നത് എന്റെ ആദ്യത്തെ ഗുരുവായ ഭാരതിരാജ സാറാണ് എന്ന് പ്രിയാമണി പറയുന്നു. ‘പക്ഷേ ഭാരതിരാജ സാറിന് മുന്‍പ് എനിക്ക് മലയാളത്തില്‍ ഓഫര്‍ ലഭിച്ചിരുന്നു. ഫാസില്‍ സാറാണ് എന്നെ വിളിച്ചത്’.’ഫഹദ് ഫാസിലിന്റെ ആദ്യ ചിത്രം. ഫാസില്‍ സാറ് ഫഹദിനെ പരിചയപ്പെടുത്തുന്ന പടം. അങ്ങനെ ഞാന്‍ ഫാസില്‍ സാറിന്റെ വീട്ടില്‍ പോയി. ഒരു ദിവസം മുഴുവന്‍ അവിടെ ഇരുന്നു. ഫഹദിന്റെ കൂടെ സ്ക്രീന്‍ ടെസ്റ്റ് ഒകെ ചെയ്തു. ഫാസില്‍ സാര്‍ നല്ല ഹാപ്പിയായിരുന്നു, നടി പറയുന്നു. ‘ഞാന്‍ റെഡി, സൈന്‍ ചെയ്യൂ എന്ന് ഫാസില്‍ സാര്‍ അന്ന് എന്നോട് പറഞ്ഞു’.എന്നാല്‍ ആ സമയത്ത് എനിക്ക് എക്സാമ്സ് ഉണ്ടായിരുന്നു. ഇപ്പോള്‍ പറ്റില്ല, പരീക്ഷ കഴിഞ്ഞിട്ട് വേണമെങ്കില്‍ ചെയ്യാം എന്ന് സര് പറഞ്ഞു. അങ്ങനെ ഫാസില്‍ സാറിന്റെ സിനിമ എനിക്ക് ചെയ്യാന്‍ കഴിയാതെ പോയി. ഇത് കഴിഞ്ഞിട്ടാണ് ഭാരതിരാജ സാര്‍ എന്നെ തമിഴില്‍ പരിചയപ്പെടുത്തിയത്. അങ്ങനെയാണ് തമിഴിലേക്ക് വരുന്നത്’.’പിന്നെ തെലുങ്കിലേക്ക് പോയി. ഭാരതിരാജ സാറിന്റെ പടം ഞങ്ങള്‍ തുടങ്ങിയത് 2002ലാണ് എന്നാല്‍ റിലീസിനെത്തിയത് 2004ലും. തെലുങ്ക് പടം വന്ന് 2003ലാണ്. അങ്ങനെ കരിയറില്‍ റിലീസ് ചെയ്ത ആദ്യം ചിത്രം തെലുങ്കിലായി’,
ഏവർക്കും പ്രിയപ്പെട്ട തെന്നിന്ത്യന്‍ താരമാണ് പ്രിയാമണി. തമിഴ് സിനിമയിലൂടെ അരങ്ങേറിയ നടി തുടര്‍ന്ന് മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും അഭിനയിച്ചു. പരുത്തിവീരന് എന്ന സിനിമയിലൂയാണ് പ്രിയാമണി മികച്ച നടിക്കുളള ദേശീയ പുരസ്കാരം നേടിയത്. മലയാളത്തിലും സൂപ്പര്‍ താരങ്ങളുടെയും യുവതാരങ്ങളുടെയും ഒപ്പം അഭിനയിച്ച പ്രിയാമണി തിരക്കഥ, പ്രാഞ്ചിയേട്ടന് ആന്‍ഡ് ദി സെയ്ന്റ് പോലുളള സിനിമകളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവിസ്മരണീയമാക്കി.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here