കൊല്ലത്ത് ഭര്‍തൃവീട്ടില്‍ മരണമടഞ്ഞ വിസ്മയയുടെ ഭര്‍ത്താവ് കിരണിനെ റിമാൻ്റ് ചെയ്തു. റിമാൻ്റ് ചെയ്തത് ശാസ്താംകോട്ട ജുഡീ. ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ്. പ്രതിയെ കൊട്ടാരക്കര സബ് ജയിലിലേയ്ക്ക് മാറ്റും.
അതേസമയം ,കേസുമായി ബന്ധപ്പെട്ട് കിരണിനെ ജോലിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട് . അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറാണ് കിരണ്‍. കിരണിനെ ഇന്നലെ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
അതിനിടെ വിസ്മയയുടെ മരണം ആത്മഹത്യയാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം. ഡോക്ടറുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിക്കും. എല്ലാ സാധ്യതകളും പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി.വിസ്മയയെ മര്‍ദ്ദിക്കാറുണ്ടായിരുന്നു എന്ന് കിരണ്‍ പൊലീസിന് മൊഴി നല്‍കി. അതേ സമയം മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും കൊലപാതകമാണെന്നും വിസ്മയയുടെ പിതാവ് പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here