മലയാളികളുടെ മാത്രമല്ല തെന്നിന്ത്യൻ പ്രേക്ഷകരുടെയും പ്രിയപ്പെട്ട താരമായിരുന്നു കലാഭവൻ മണി. മിമിക്രിയിലൂടെ സിനിമയിൽ എത്തിയ മണി പിന്നീട് താരമായി വളരുകയായിരുന്നു.സല്ലാപത്തിലൂടെയാണ് പ്രേക്ഷരുടെ ഇടയിൽ മണി ശ്രദ്ധിക്കപ്പെട്ടത്.സല്ലാപത്തിലെ രാജപ്പൻ മണിയുടെ കരിയർ മാറ്റിമറിച്ചു .
കലാഭവൻ മണിയോട് മമ്മൂട്ടിയ്ക്ക് വളരെ അടുത്ത ബന്ധമായിരുന്നു ഉണ്ടായിരുന്നത്.കൈരളിയുടെ ഒരു വേദിയിൽ മണി തന്നെ ഇത് പറയുന്നുണ്ട്.തന്നെ തമിഴ് സിനിമയിലേയ്ക്ക് കൈ പിടിച്ച കയറ്റിയത് മമ്മൂട്ടിയാണ് എന്നാണ് അന്ന് മണി പറഞ്ഞത്. നടൻ വടിവേലുവിന് പകരമായിട്ടാണ് കലാഭവൻ മണി തമിഴ് സിനിമയിൽ എത്തുന്നത്. മമ്മൂട്ടിയാണ് കലാഭവൻ മണിയുടെ പേര് ഈ ചിത്രത്തിലേയ്ക്ക് നിർദ്ദേശിക്കുന്നത്.
മമ്മൂട്ടിയുടെ വാക്ക് ധിക്കരിച്ചപ്പോഴുണ്ടായ സംഭവത്തെകുറിച്ചും മണി പറയുന്നുണ്ട്. മണിയുടെ ആദ്യ തമിഴ് സിനിമയിൽ വടിവേലുവന് പകരമായി കോമഡി വേഷത്തിലേക്കാണ് മണിയെ ക്ഷണിച്ചത് .സിനിമയിൽ മണിക്ക് കിട്ടിയ വേഷം പെണ്ണിന്റെ ഗെറ്റപ്പിൽ തെങ്ങിൽ കയറുന്നതായിരുന്നു.സംഭവത്തെ കുറിച്ച് മണി പറയുന്നത് ഇങ്ങനെ :
തെങ്ങിന്റെ മുകളിൽ കയറുന്ന സീൻ ആയപ്പോൾ മമ്മൂക്ക എന്നോട് പറഞ്ഞു. നീ അതിന്റെ മുകളിൽ കയറേണ്ട, സൂക്ഷിക്കണം എന്ന്. ഞാൻ പറഞ്ഞു കുഴപ്പമില്ലാ ഇക്ക, സല്ലാപത്തിൽ ഞാൻ തെങ്ങിന്റെ മുകളിൽ കയറിയ ആളാണ്. അതുകൊണ്ട് ഒരു കുഴപ്പമില്ലെന്ന്.കയറേണ്ട എന്നായിരുന്നു മമ്മൂക്ക പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്ക് കേൾക്കാതെ ഞാൻ സ്ത്രീ വേഷത്തിൽ തെങ്ങിൽ കയറി. അതിന്റെ മുകളിൽ കയറാൻ പട്ടയിൽ പിടിച്ചപ്പോൾ അണ്ടർ സ്കേട്ട് ഊരി വന്നു. അണ്ടർ സ്കേട്ടനെ രക്ഷപ്പെടുത്താനായി ഞാൻ പട്ടയിൽ നിന്ന് കൈ വിട്ടു. അദ്ദേഹത്തിന്റെ നാക്കിന്റെ പുണ്യംപോലെ ഞാൻ തെങ്ങിൽ നിന്ന് താഴെ വീണു. ഇത് കണ്ട് അവിടെ എല്ലാവരും ഭയങ്കര കയ്യടി ആയിരുന്നു. പിന്നീട് കസേരയിൽ കൊണ്ട് ഇരുത്തിയപ്പോഴാണ് തെങ്ങിൽ നിന്ന് വീണതാണെന്ന് അറിഞ്ഞത് ; താരം പറഞ്ഞു. തന്റെ ജീവിതത്തിൽ മമ്മൂട്ടി വലിയൊരു മാർഗമായിരുന്നു അന്ന് കാണിച്ച് തന്നതെന്ന് കലഭാവൻ മണി കൂട്ടിച്ചേർത്തു.
എന്നാൽ താൻ കാരണമല്ല മണി തമിഴ് സിനിമയിൽ എത്തിയെതന്നാണ് മമ്മൂക്ക പറഞ്ഞത്.
വടിവേലുവിന് പകരമായിരുന്നു അന്ന് മണി എത്തിയത്. ആ സിനിമയിൽ മണിയുടെ ശബ്ദമായിരുന്നില്ല ഉപയോഗിച്ചിരുന്നത്. പിന്നീട് ഒരുപാട് വലിയ വലിയ വേഷങ്ങളിൽ മണി തമിഴിലും തെലുങ്കിലും കന്നഡത്തിലുമൊക്കെ അഭിനയിച്ചു. അത്യാവശ്യം ഇന്ത്യ മുഴുവനും അറിയപ്പെടുന്ന നടനായി. അതിന് ഞാൻ ഒരു കാരണക്കാരനല്ല, അങ്ങനെയൊരു അവസരമുണ്ടായതാണ്. അത് മണിയുടെ ഭാഗ്യം. അത് ഉപേയാഗിക്കാൻ മണിക്ക് സാധിച്ചു;
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here