ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും ചിത്രീകരിക്കുന്ന ഒരു സിനിമയില്‍ താന്‍ പ്രധാന കഥാപാത്രമാണെന്ന് നടന്‍ പൃഥ്വിരാജ്

ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും ചിത്രീകരിക്കുന്ന ഒരു സിനിമയില്‍ താന്‍ പ്രധാന കഥാപാത്രമാണെന്ന് നടന്‍ പൃഥ്വിരാജ്. പുതിയ ചിത്രമായ കോള്‍ഡ് കേസുമായി ബന്ധപ്പെട്ട് നടത്തിയ ഇന്‍സ്റ്റഗ്രാം ലൈവിലാണ് താരം ഇക്കാര്യം സൂചിപ്പിച്ചത്. ഇനിയെന്നാണ് ഒരു തമിഴ് സിനിമ ചെയ്യുക എന്ന പ്രേക്ഷകന്റെ ചോദ്യത്തിനായിരുന്നു പൃഥ്വിരാജിന്റെ മറുപടി.

അതേസമയം കോള്‍ഡ് കേസ് എന്ന ഹൊറര്‍ ത്രില്ലര്‍ ജൂണ്‍ 30നാണ് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ സ്‌ക്രിപ്പ്റ്റ് വായിച്ചപ്പോള്‍ സിനിമ സ്വന്തമായി നിര്‍മ്മിക്കണമെന്ന് തോന്നിയിരുന്നുവെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു.

‘എനിക്ക് കോള്‍ഡ് കേസിന്റെ സ്‌ക്രിപ്പ്റ്റ് ഭയങ്കരമായി ഇഷ്ടപ്പെട്ടു. ചിത്രത്തിന്റെ ഛായാഗ്രഹകനും നിര്‍മ്മാതാവുമായ ജോമോനാണ് സ്‌ക്രിപ്പ്റ്റ് അയച്ച് തന്നത്. സ്‌ക്രിപ്പ്റ്റ് വായിച്ചപ്പോള്‍ ഞാന്‍ ജോമോനെ വിളിച്ച് ചോദിച്ചത് ഈ സിനിമ ഞാന്‍ പ്രൊഡ്യൂസ് ചെയ്തോട്ടെ എന്നാണ്. പക്ഷെ അതെനിക്ക് ജോമോന്‍ വിട്് തന്നില്ല. പിന്നെ ഞാന്‍ അഭിനയിക്കാമെന്ന് സമ്മതിച്ചു. സ്‌ക്രിപ്പ്റ്റ് പോലെ തന്നെ തനു ബാലക് അത് വളരെ നന്നായി തന്നെ സിനിമയാക്കിയിട്ടുണ്ട്. അത് കൊണ്ട് തീര്‍ച്ചയായും നല്ലൊരു ദൃശ്യാനുഭവമായിരിക്കും. എനിക്ക് അങ്ങനെയാണ് തോന്നിയത്. കാരണം ഒരുപാട് ത്രില്ലര്‍ സിനിമകള്‍ ഉള്ളൊരു ഇന്‍ഡസ്ട്രിയാണല്ലോ നമ്മുടെത്. അതില്‍ നിന്ന് വേറിട്ട് നില്‍ക്കുന്ന ഒരു സിനിമയാണ് കോള്‍ഡ് കേസെന്ന് എനിക്ക് തോന്നി. പ്രേക്ഷകര്‍ക്കും അങ്ങനെ തോന്നട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.’ എന്നാണ് താരം പറഞ്ഞത്.

ജൂണ്‍ 30നാണ് കോള്‍ഡ് കേസ് ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്യുന്നത്. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായിട്ടാണ് ചിത്രം ഒരുങ്ങുന്നത്. ഛായാഗ്രാഹകനായ തനു ബാലക് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കോള്‍ഡ് കേസ്.കോള്‍ഡ് കേസില്‍ അദിതി ബാലനാണ് നായിക.

അരുവി ഫെയിം അഥിതി ബാലനാണ് ചിത്രത്തിലെ നായിക. അതിഥിയുടെ രണ്ടാമത്തെ മലയാള ചിത്രമാണിത്. പ്ലാന്‍ ജെ സിനിമയുടെ ബാനറില്‍ ജോമോന്‍ ടി ജോണ്‍ ഷമീര്‍ മുഹമ്മദ്, ആന്റോ ജോസഫ് ഫിലിം കമ്പനി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News