ബിജെപി കുഴൽപ്പണത്തിന്റെ ഒഴുക്ക് ജന്മഭുമിലേയ്ക്കും; മുക്കിയത്‌ 10‌ കോടി

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരത്തിനായി ബിജെപി കേരളത്തിലേയ്ക്ക്‌ ഒഴുക്കിയ കുഴൽപ്പണ ഇടപാടിലെ കൂടുതൽ വിവരങ്ങളാണ് പുറത്ത് വരുന്നത്. 10‌ കോടി മുക്കിയത്‌ ‘ജന്മഭൂമി’ ഫണ്ട്‌ എന്ന പേരിൽ.

ബിജെപി സ്ഥാനാർഥികൾ മൽസരിച്ച നൂറോളം മണ്ഡലങ്ങളിൽ ശരാശരി 10 ലക്ഷം വീതം ജന്മഭൂമി പത്രത്തിലൂടെ പ്രചാരണത്തിനായി നിശ്ചയിച്ചിരുന്നു. പത്രം സപ്ലിമെന്റ്‌ ഇറക്കിയെങ്കിലും നാമമാത്രമായ തുകയാണ്‌ ‘ജന്മഭൂമി’യ്ക്ക്‌ നൽകിയത്‌. ജന്മഭൂമിയ്ക്ക് 10 ലക്ഷം കൊടുക്കാനുള്ള തീരുമാനത്തെ സ്ഥാനാർത്ഥികൾ പലരും എതിർക്കുകയും ചെയ്തു.

‘ജന്മഭൂമി’ ഫണ്ട്‌ ഉൾപ്പെടെ കേന്ദ്രത്തിൽനിന്നു വന്ന കോടികൾ കൈകാര്യംചെയ്‌തത്‌ ആർഎസ്എസ്‌ നേതാക്കളാണ്‌. ബിജെപിയിൽ സംഘടനാ ചുമതലയുള്ള ആഎസ്‌എസ്‌ പ്രതിനിധിക്കായിരുന്നു കുഴൽപ്പണത്തിന്റെ മൊത്തം ചുമതല. ആർഎസ്‌എസ്‌ മുഖേനയല്ലാതെയുള്ള കുഴൽപ്പണവും മറ്റുവഴികഴിലുടെ ലഭിച്ച കോടികളുമാണ്‌ കെ സുരേന്ദ്രൻ കൈകാര്യം ചെയ്‌തതെന്നാണ് വിവരം.

ഇതിൽ മഞ്ചേശ്വരം, ബത്തേരി മണ്ഡലങ്ങളിലെ കള്ളപ്പണ ഇടപാട്‌ പുറത്താവുകയും ചെയ്‌തു. കൊടകര കുഴൽപ്പണ ഇടപാട്‌ നടത്തിയ ധർമരാജൻ ഒരേസമയം ആർഎസ്‌എസ്സിന്റെയും കെ സുരേന്ദ്രന്റെയും കടത്തുകാരനായാണ് പ്രവർത്തിച്ചത്.

2014 ൽ കേന്ദ്രത്തിൽ അധികാരത്തിൽ വന്നശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും ബിജെപി
കുഴൽപ്പണം ഒഴുക്കിയിട്ടുണ്ട്‌. ഇതിൽ ഭൂരിഭാഗവും തെരഞ്ഞെടുപ്പാവശ്യത്തിന്‌ ഉപയോഗിക്കാറില്ല. കൊടകര മാതൃകയിലുള്ള കുഴൽപ്പണ കൊള്ളയടി‌ ബിജെപിയിൽ മുമ്പും നടന്നിട്ടുണ്ട്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ കൊണ്ടുവന്ന‌ ഒന്നരകോടിയിലധികം സേലത്ത് വെച്ച് കൊള്ളയടിച്ചിരുന്നു. പരാതി നൽകാത്തതുകൊണ്ട്‌ പുറംലോകമറിഞ്ഞില്ലെന്ന് മാത്രം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here