തൃശൂർ മുള്ളൂർക്കര വാഴക്കോട്ട് പ്രദേശത്തെ ക്വാറിയിലുണ്ടായ സ്‌ഫോടനത്തിനുപിന്നിൽ സിപിഐ എം ആണെന്ന നിലയിൽ കോൺഗ്രസ്–- ബിജെപി സംഘം നടത്തുന്ന പ്രചാരണം പച്ചക്കള്ളമാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസ്.
സിപിഐ എമ്മിന് സംഭവവുമായി ഒരു ബന്ധവുമില്ല. ഈ പാറമട പ്രവർത്തിക്കുന്നത് സിപിഐ എം നേതാവിന്റെ പേരിലാണെന്ന പ്രചാരണവും കളവായതാണ്. പാറമടയിൽ ഉണ്ടായ സ്‌ഫോടനത്തെ സിപിഐ എമ്മിനുനേരെ തിരിച്ചുവിടുന്നത് കേവലം രാഷ്‌ട്രീയം ലക്ഷ്യം മാത്രം ഉദേശിച്ചുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
ഒരു വർഷത്തിലേറെയായി അടഞ്ഞുകിടക്കുന്ന ക്വാറിയാണിത്. ഈ ക്വാറിക്ക് ലൈസൻസ് ലഭിക്കാൻ സിപിഐ എം ഏതെങ്കിലും തരത്തിലുള്ള ഇടപെടലുകൾ നടത്തുകയോ ഉദ്യോഗസ്ഥരെ സ്വാധീനിക്കുകയോ ചെയ്‌തിട്ടില്ല. യാഥാർഥ്യം ഇതായിരിക്കേ ദാരുണമായുണ്ടായ സംഭവം സിപിഐ എമ്മിനുനേരെ തിരിച്ചുവിടാനുള്ള ഗൂഢനീക്കമാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here