സ്ത്രീ സുരക്ഷയ്ക്കായി ‘കാതോര്‍ത്ത്’: പ്രശ്‌നങ്ങള്‍ നേരിട്ട് കേട്ട് മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാന വനിത ശിശു വികസന വകുപ്പിന്റെ ‘കാതോർത്ത്’ ഓൺലൈൻ സേവനങ്ങളിൽ പങ്കെടുത്ത് മന്ത്രി വീണാ ജോർജ്. സ്ത്രീകൾക്ക് ഓൺലൈനായി കൗൺസിലിംഗ്, നിയമ സഹായം, പൊലീസിന്റെ സേവനം എന്നിവ കാതോർത്ത് പോർട്ടൽ വഴിയാണ് നൽകുന്നത്. ഈ സേവനത്തിനായി വിളിച്ച കാസർഗോഡ് സ്വദേശിയുമായി മന്ത്രി നേരിട്ട് സംസാരിച്ചു.

യുവതിയുടെ പ്രശ്‌നങ്ങൾ കേൾക്കുകയും നടപടി സ്വീകരിക്കാൻ വകുപ്പിന് നിർദേശം നൽകുകയും ചെയ്തു. കൗൺസിലിംഗും നിയമ സഹായവുമാണ് യുവതി ആവശ്യപ്പെട്ടത്.

സ്ത്രീകളും പെൺകുട്ടികളും അവരുടെ പ്രശ്‌നങ്ങൾ തുറന്ന് പറയാൻ കാതോർത്ത് ഓൺലൈൻ സേവനം തേടേണ്ടതാണെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ഒരാൾ സേവനം ആവശ്യപ്പെട്ടു കഴിഞ്ഞാൽ എത്രയും വേഗം പൊലീസ് സഹായം ലഭ്യമാക്കുന്നു.

48 മണിക്കൂറിനകം അവർക്ക് വേണ്ടി കൗൺസിലിംഗ്, നിയമ സഹായത്തിന് വേണ്ടിയുള്ള അപ്പോയ്‌മെന്റ്, പൊലീസിന് വേണ്ടിയുള്ള അപ്പോയ്‌മെന്റ് എന്നിവ എടുത്ത് നൽകുന്നു. രഹസ്യം കാത്തു സൂക്ഷിച്ച് സേവനം തേടാൻ കഴിയുന്ന ഈ ഓൺലൈൻ സേവനം അവശ്യ സമയത്ത് എല്ലാവരും ഉപയോഗപ്പെടുത്തണമെന്നും മന്ത്രി വ്യക്തമാക്കി.

വനിത ശിശുവികസന വകുപ്പ് സംവിധാനവും ബോധവത്ക്കരണവും ശക്തിപ്പെടുത്താനായി ആക്ഷൻ പ്ലാൻ ആവിഷ്‌ക്കരിച്ച് നടപ്പാക്കുന്നതാണ്. നിലവിലെ വകുപ്പുകളുടെ കാര്യക്ഷമത വർധിപ്പിക്കും. സംവിധാനങ്ങൾ സ്ത്രീകൾക്ക് പരിചയപ്പെടുത്തുന്നതിനും അവർക്ക് ലഭ്യമാക്കുന്നതിനും ഉതകുന്ന അവബോധ പരിപാടികൾ സംഘടിപ്പിക്കും.

ലിംഗാവബോധം വർധിപ്പിക്കുന്നതിന് പൊതുജനങ്ങളെ ലക്ഷ്യമിട്ടുകൊണ്ടുള്ള ബോധവത്ക്കരണ പ്രവർത്തനങ്ങൾ നടത്തുന്നതാണ്. കാതോർത്ത് സേവനങ്ങൾക്ക് (https://kathorthu.wcd.kerala.gov.in) പുറമെ 181 ഹെൽപ് ലൈൻ വഴിയും സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന 83 ലീഗൽ സർവീസ് പ്രൊവൈഡിംഗ് സെന്ററുകൾ വഴിയും 39 ഫാമിലി കൗൺസിലിംഗ് സെന്ററുകൾ വഴിയും സേവനങ്ങൾ ലഭ്യമാണെന്നും മന്ത്രി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News