സി കെ ജാനുവിന് കോഴ നൽകിയെന്ന വെളിപ്പെടുത്തലിൽ ആർ എസ് എസിനെതിരെ പുതിയ തെളിവ് പുറത്ത് വിട്ട് ജെ ആർ പി നേതാവ് പ്രസീത അഴീക്കോട്.ആർ എസ് എസ് എസ് സംഘടനാ സെക്രട്ടറി എം ഗണേഷുമായി പ്രസീത ഫോണിൽ സംസാരിച്ചതിന്റെ ശബ്ദരേഖ കൈരളി ന്യൂസിന്റെ അന്യോന്യം പരിപാടിയിലൂടെയാണ് പ്രസീത അഴീക്കോട് പുറത്ത് വിട്ടത്.
സി കെ ജനുവിന് ബി ജെ പി നൽകിയത് കള്ളപ്പണണെന്നും ആർ എസ് എസ് സംഘടന സെക്രട്ടറി എം ഗണേഷാണ് പണമിടപാടുകൾ നടത്തിയതെന്നും പ്രസീത അഴീക്കോട് പറഞ്ഞു.എം ഗണേഷുമായി സംസാരിച്ചതിന്റെ ശബ്ദരേഖയും പ്രസീത കൈരളി ന്യൂസിലൂടെ പുറത്ത് വിട്ടു.
സി കെ ജാനുവിന്റെ വാഹനം ബി ജെ പി കള്ളപ്പണം കടത്താൻ ഉപയോഗിച്ചുവെന്നും മംഗലാപുരത്ത് നിന്നും പണം കൊണ്ടുവന്നുമെന്നുമായിരുന്നു മറ്റൊരു സുപ്രധാന വെളിപ്പെടുത്തൽ.
ബി ജെ പിക്ക് ഫാസിസ്റ്റ് പാർട്ടി എന്ന പ്രതിഛായ മാറാൻ ജാനുവിനെ കൊണ്ടു വരണം എന്നാണ് കെ സുരേന്ദ്രൻ പറഞ്ഞത്.എന്നാൽ ബി ജെ പി യുടെ ഫാസിസ്റ്റ് മുഖം നേരിട്ട് മനസ്സിലാക്കി.ദളിത് ആദിവാസി വിരുദ്ധ നിലപാടുള്ള ബി ജെ പി യുമായി യോജിച്ച് പോകാൻ കഴിയില്ലെന്നും ജെ ആർ പി ,എൻ ഡി എ മുന്നണി വിടുകയാണെന്നും പ്രസീത അന്യോന്യം പരിപാടിയിലൂടെ പ്രഖ്യാപിച്ചു.
പണമുണ്ടാക്കാൻ സി കെ ജാനു ജെ ആർ പി യെ മറയാക്കി.ബി ജെ പി ക്ക് എതിരായ വെളിപ്പെടുത്തലിന് ശേഷം ജീവന് തന്നെ ഭീഷണി നേരിടുകയാണെന്നും പ്രസീത അഴീക്കോട് പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here