മാവേലിക്കരയിൽ ഡോക്ടറെ മർദ്ദിച്ച പൊലീസുകാരന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു.ജില്ലാ ആശുപത്രിയിലെ ഡോക്ടറായ രാഹുൽ മാത്യുവിനെ മർദ്ദിച്ച സി പി ഒ അഭിലാഷ് ചന്ദ്രനാണ് മുൻകൂർ ജാമ്യം ലഭിച്ചത്.
മെയ് 14 നായിരുന്നു കേസിനാസ്പദമായ സംഭവം. അഭിലാഷിന്റെ മാതാവിനെ കൊവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പക്ഷേ ജീവൻ രക്ഷിക്കാനായില്ല. ചികിത്സയിൽ വീഴ്ചയുണ്ടെന്ന് ആരോപിച്ചായിരുന്നു അഭിലാഷ് ആശുപത്രിയിൽ എത്തി രാഹുൽ മാത്യുവിനെ മർദിച്ചത്.
സംഭവം നടന്ന് ഒരു മാസം പിന്നിട്ടിട്ടും പൊലീസുകാരനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് സർക്കാർ ഡോക്ടർമാരുടെ സംഘടന സംസ്ഥാന വ്യാപകമായി സമരം പ്രഖ്യാപിച്ചിരിക്കുകയാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here