ഐഷാ സുൽത്താനയുടെ മൊബൈൽ ഫോൺ ലക്ഷദ്വീപ് പൊലീസ് പിടിച്ചെടുത്തു

ഐഷാ സുൽത്താനയുടെ മൊബൈൽ ഫോൺ ലക്ഷദ്വീപ് പൊലീസ് പിടിച്ചെടുത്തു. ചോദ്യം ചെയ്യലിനായി വിളിച്ച് വരുത്തിയതിന് പിന്നാലെയാണ് കവരത്തി പൊലീസ് ഫോൺ പിടിച്ചെടുത്തത്. ഫോൺ പിടിച്ചെടുക്കുന്ന കാര്യം നേരത്തെ അറിയിച്ചില്ലെന്ന് ഐഷാ സുൽത്താന പ്രതികരിച്ചു. ഫോൺ നമ്പർ എഴുതിയെടുക്കാനോ വക്കീലുമായി സംസാരിക്കാനോ അവസരം നൽകിയില്ലെന്നും അവർ പറഞ്ഞു.

ചാനൽ ചർച്ചയിൽ നടത്തിയ ബയോവെപ്പൺ പരാമർശത്തെ തുടർന്നുള്ള രാജ്യദ്രോഹ കേസിന്‍റെ പേരിലാണ് ഐഷാ സുൽത്താനയെ പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്.

അതെസമയം ഹൈകോടതി ഐഷാ സുൽത്താനയ്ക്ക് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഇതിൻെറ പിന്നാലെയാണ് പൊലീസ് മൊബൈൽ ഫോൺപിടിച്ചെടുത്തത്. നേരത്തെ ഐഷാ സുൽത്താനയ്ക്ക് അറസ്റ്റിൽ നിന്നും ഹൈക്കോടതി ഇടക്കാല സംരക്ഷണം നൽകിയിരുന്നു. മുൻകൂർ ജാമ്യ ഹരജി വിധി പറയാൻ മാറ്റുകയും ചെയ്തിരുന്നു.

കേസ് പ്രഥമദൃഷ്ട്യാ നില നിൽക്കില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഐഷാ സുൽത്താന ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തിയല്ല. ബയോവെപ്പൺ എന്ന പരാമർശം രാജ്യദ്രോഹമല്ലെന്നും കോടതി മുൻകൂർ ജാമ്യം അനുവദിച്ചുള്ള ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News