ചൈനയിലെ ആയോധന പരിശീലന കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിൽ 18 മരണം. മരിച്ചവരിൽ അധികവും കുട്ടികൾ. വ്യാഴാഴ്ച രാവിലെ മൂന്ന് മണിയോടെയായിരുന്നു സംഭവം. അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. 16 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ നാലു പേരുടെ നില ഗുരുതരമാണെന്ന് ഷേചെങ് കൗണ്ടി സർക്കാർ അറിയിച്ചു.
സംഭവത്തെ തുടർന്ന് പരിശീലന കേന്ദ്രത്തിന്റെ ഉടമയെ കസ്റ്റഡിയിലെടുത്തു. മരിച്ചവരിൽ കൂടുതലും 7 നും 16 നും ഇടയിൽ പ്രായമുള്ള കുട്ടികളാണ്. രണ്ടാം നിലയിലെ ആയോധന പരിശീലന കേന്ദ്രത്തിൽ തീ പടർന്നതോടെ കുട്ടികൾക്ക് രക്ഷപ്പെടാൻ പ്രയാസകരമായെന്നാണ് വിവരം. ഷേചെങ് മാർഷ്യൽ ആർട്സ് സെൻററിലാണ് തീപിടുത്തമുണ്ടായതെന്നാണ് വിവരം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here