ഡെല്‍റ്റ പ്ലസ്: ആദ്യ മരണം മഹാരാഷ്ട്രയില്‍, പൂര്‍ണമായി അണ്‍ലോക്ക് ചെയ്യുന്നത് മാറ്റി

രാജ്യത്ത് കൊറോണ വൈറസിന്റെ ഡെല്‍റ്റ പ്ലസ് വകഭേദം ബാധിച്ച് ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയിലാണ് സംഭവം. നിലവില്‍ ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് കുറവാണെങ്കിസും ആവശ്യത്തിന് ആശുപത്രി കിടക്കകള്‍ ഉണ്ടെങ്കിലും എല്ലാ ജില്ലകളും കുറഞ്ഞത് ലെവല്‍ 3 നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി ഉത്തരവില്‍ വ്യക്തമാക്കി.

ലെവല്‍ 3 നിയന്ത്രണങ്ങള്‍ക്ക് കീഴില്‍ റെസ്റ്റോറന്റുകള്‍, ജിമ്മുകള്‍, സലൂണുകള്‍, സ്പാകള്‍ എന്നിവയില്‍ 50 ശതമാനം ആളുകളെ പ്രവേശിപ്പിക്കാം. വൈകുന്നേരം 4 മണി വരെയാണ് തുറക്കാന്‍ അനുവാദമുള്ളത്. സ്വകാര്യ ഓഫീസുകള്‍ക്ക് 50 ശതമാനം ജീവനക്കാരുമായി പ്രവര്‍ത്തിക്കാം. വിവാഹങ്ങളില്‍ 50 പേര്‍ക്കും സംസ്‌കാര ചടങ്ങുകളില്‍ 20 പേര്‍ക്കും പങ്കെടുക്കാം. മാളുകളും തിയേറ്ററുകളും തുറക്കരുത്.

നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നത് കേസുകളുടെ വര്‍ധനവിന് ഇടയാക്കില്ലെന്ന് ജില്ലാ ഭരണകൂടങ്ങള്‍ ഉറപ്പാക്കേണ്ടതുണ്ടെന്ന് ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു. മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. നിയമലംഘകര്‍ക്ക് പിഴ ചുമത്തും.

കേസുകള്‍ കൂടിയാല്‍ നിയന്ത്രണങ്ങള്‍ വീണ്ടും കര്‍ശനമാക്കും. ജനസംഖ്യയുടെ 70 ശതമാനം പേര്‍ക്കെങ്കിലും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കണമെന്നും ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടു. കൊങ്കണ്‍ മേഖലയിലെ രത്നഗിരി സിവില്‍ ആശുപത്രിയിലാണ് ഡെല്‍റ്റ പ്ലസ് ബാധിച്ച് സ്ത്രീ മരിച്ചത്. രാജ്യത്ത് 48 പേരിലാണ് ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചത്. കേരളം ഉള്‍പ്പെടെ 10 സംസ്ഥാനങ്ങളിലാണ് ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News