ദരിദ്ര രാജ്യങ്ങളിലുള്ളവര്‍ക്ക് കൊവിഡ് വാക്സിന്‍ ലഭിക്കുന്നില്ലെന്ന് ലോകാരോഗ്യ സംഘടന

ദരിദ്ര രാജ്യങ്ങളിലുള്ളവർക്ക് കൊവിഡ് വാക്സിൻ ലഭിക്കുന്നില്ലെന്ന് ലോകാരോഗ്യ സംഘടന.സമ്പന്ന രാജ്യങ്ങൾ താരതമ്യേന അപകട സാധ്യതയില്ലാത്ത യുവാക്കൾക്കും വാക്സിൻ നൽകുന്നുണ്ട്. പക്ഷേ ദരിദ്ര രാജ്യങ്ങൾക്ക് ക്രൂരമായി വാക്സിൻ നിഷേധിക്കപ്പെടുകയാണെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടി.

ഡെൽറ്റ വകഭേദം ആഗോളതലത്തിൽ വ്യാപിക്കുകയാണ്. ആഫ്രിക്കയിൽ വൈറസ് വ്യാപനവും മരണവും കഴിഞ്ഞ ആഴ്ചയിൽ 40 ശതമാനം വരെ ഉയർന്നിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. ആഗോള സമൂഹം എന്ന നിലയിൽ നമ്മുടെ ലോകം പരാജയപ്പെടുകയാണ് എന്നാണ് ഡയറക്ടർ ജനറൽ പറഞ്ഞത്.

ദരിദ്ര രാജ്യങ്ങൾക്ക് വാക്സിൻ ഡോസുകൾ നൽകുന്നതിൽ പല രാജ്യങ്ങളും വിമുഖത കാണിക്കുകയാണെന്ന് ഡബ്ല്യുഎച്ച്ഒ ഡയറക്ടർ ജനറൽ ചൂണ്ടിക്കാട്ടി. ഐച്ച്ഐവി, എയിഡ്സ് പ്രതിസന്ധിയുടെ കാലത്ത് ചിലരുടെ വാദം ആഫ്രിക്കൻ രാജ്യങ്ങൾക്ക് സങ്കീർണമായ ചികിത്സകൾ സാധ്യമല്ലെന്നാണ്.

കൊവിഡ് വാക്സിൻറെ കാര്യത്തിൽ പ്രശ്നം വിതരണമാണ്.ഞങ്ങൾക്ക് വാക്സിനുകൾ നൽകൂ എന്നും ഡയറക്ടർ ജനറൽ പറഞ്ഞു. ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരം, അനീതി, അസമത്വം എന്നിവയെ എല്ലാം അഭിമുഖീകരിക്കേണ്ടതുണ്ടെന്നും ഡയറക്ടർ ജനറൽ പറഞ്ഞു.

കോളറ മുതൽ പോളിയോ വരെയുള്ള പകർച്ചവ്യാധികൾക്കെതിരെ വൻതോതിൽ പ്രതിരോധ കുത്തിവെപ്പ് നടത്തുന്നതിൽ പല വികസ്വര രാജ്യങ്ങളും വികസിത രാജ്യങ്ങളേക്കാൾ മികച്ചതാണെന്ന് ലോകാരോഗ്യ സംഘടനയുടെ എമർജൻസ് എക്സ്പേർട്ട് മൈക്ക് റയാൻ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel