തനിക്കെതിരായ നിയമ നടപടികൾ അജണ്ടയുടെ ഭാഗമെന്ന് ഐഷ സുൽത്താന. ഉമ്മയുടെയും സഹോദരന്റെയും അക്കൗണ്ട് വിവരങ്ങളടക്കം പരിശോധിച്ചുവെന്നും ചോദ്യം ചെയ്യൽ പൂർത്തിയായിട്ടും ഫോൺ പിടിച്ചെടുത്തതെന്തിനെന്ന് അറിയില്ലെന്നും ഐഷ മാധ്യമങ്ങളോട് പറഞ്ഞു.
കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചുവെന്നത് നുണക്കഥയാണെന്നും ഐഷ പറഞ്ഞു. ഐഷാ സുൽത്താനയുടെ മൊബൈൽ ഫോൺ ലക്ഷദ്വീപ് പൊലീസ് പിടിച്ചെടുത്തിരുന്നു. ചോദ്യം ചെയ്യലിനായി വിളിച്ച് വരുത്തിയതിന് പിന്നാലെയാണ് കവരത്തി പൊലീസ് ഫോൺ പിടിച്ചെടുത്തത്.
ഫോൺ പിടിച്ചെടുക്കുന്ന കാര്യം നേരത്തെ അറിയിച്ചില്ലെന്ന് ഐഷാ സുൽത്താന പ്രതികരിച്ചത്. ഫോൺ നമ്പർ എഴുതിയെടുക്കാനോ വക്കീലുമായി സംസാരിക്കാനോ അവസരം നൽകിയില്ലെന്നും അവർ പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here