‘കരഞ്ഞ്, കരഞ്ഞ് കണ്ണുനീർ ഇല്ലാതായി’ വിവാഹം കഴിഞ്ഞതു മുതൽ ക്രൂരപീഡനം; ഒടുവിൽ കുറിപ്പ് എഴുതിവെച്ച് യുവതി തൂങ്ങി മരിച്ചു

സ്ത്രീധന പീഡനത്തെ തുടർന്ന് യുവതി തൂങ്ങി മരിച്ചു. തമിഴ്‌നാട്ടിലാണ് സംഭവം. തിരുവള്ളൂർ സ്വദേശിനിയായ ജ്യോതിശ്രീയാണ് മരിച്ചത്. ഭർതൃ വീട്ടിലെ ക്രൂരത വിഡിയോ വഴി പുറംലോകത്തെ അറിയിച്ച ശേഷമാണ് ജ്യോതിശ്രീ ജീവനൊടുക്കിയത്.

തന്റെ മരണത്തിന് കാരണക്കാർ ഭർത്താവും അമ്മായിയമ്മയുമാണെന്നാണ് ജ്യോതിശ്രീ വിഡിയോയിലൂടെ പറഞ്ഞത്. കരഞ്ഞ്, കരഞ്ഞ് കണ്ണുനീർ ഇല്ലാതായി. വിവാഹം കഴിഞ്ഞതു മുതൽ സ്ത്രീധനത്തിന്റെ പേരിൽ ക്രൂരമായ പീഡനമാണ് അനുഭവിക്കുന്നത്. തന്റെ മനോനില ശരിയല്ലെന്നാണ് ഭർതൃ വീട്ടുകാർ പറയുന്നതെന്നും ജ്യോതിശ്രീ വിഡിയോയിൽ പറഞ്ഞു.

കഴിഞ്ഞ ഡിസംബർ 25നായിരുന്നു തിരുമുള്ളവയൽ സ്വദേശിയായ ബാലമുരുകനുമായുള്ള ജ്യോതിശ്രീയുടെ വിവാഹം. 60 പവൻ സ്വർണവും 25 ലക്ഷം രൂപയുമാണ് സ്ത്രീധനമായി ഇരു വീട്ടുകാരും പറഞ്ഞുറപ്പിച്ചിരുന്നത്. സ്വർണം നൽകിയെങ്കിലും പറഞ്ഞ തുക നൽകാൻ സാധിച്ചില്ല. ഇതിന്റെ പേരിലായിരുന്നു പീഡനം. സംഭവത്തെക്കുറിച്ച് ജ്യോതിശ്രീ മാതാപിതാക്കളോട് പരാതിപ്പെട്ടിരുന്നെങ്കിലും സഹിച്ചു നിൽക്കാനായിരുന്നു ഉപദേശം.

ജ്യോതിശ്രീ എഴുതിയ ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിൽ ജ്യോതിശ്രീയുടെ ഭർത്താവ് ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News