കൊല്ലത്ത് യുവതിയെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; വനിതാ കമ്മീഷന്‍ കേസെടുത്തു

കൊല്ലത്ത് യുവതി വീട്ടിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കൊല്ലം ജില്ലയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതില്‍ വേദനയുണ്ടെന്ന് വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ വ്യക്തമാക്കി. സ്ത്രീകള്‍ക്ക് പ്രശ്‌നങ്ങള്‍ ഉന്നയിക്കാന്‍ വാര്‍ഡ് തലത്തില്‍ സമിതികള്‍ രൂപീകരിക്കുമെന്നും ഷാഹിദ കമാല്‍ പറഞ്ഞു.

പരവൂര്‍ ചിറക്കരത്താഴം സ്വദേശി വിജിത (30) യെയാണ് വീട്ടിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍തൃപീഡനമെന്നാണ് സംശയം. ഭര്‍ത്താവ് തന്നെ പീഡിപ്പിക്കുന്നുവെന്നാരോപിച്ച് വിജിത പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഒരു മാസം മുന്‍പാണ് വീടിന്റെ ഗൃഹപ്രവേശം നടത്തിയത്. അതേ വീടിന്റെ കുളിമുറിയിലാണ് ഇപ്പോള്‍ വിജിതയെതൂങ്ങിമരിച്ച നിലയില്‍ കണ്ടത്. സംഭവത്തിന് ശേഷം ഭര്‍ത്താവ് രതീഷ് ഒളിവിലാണ്.

ഭര്‍ത്താവ് രതീഷ് തന്നെയാണ് കുളിമുറിയുടെ കതകു തകര്‍ത്ത് വിജിതയെ പുറത്തെടുത്തുവെന്ന് നാട്ടുകാരോട് പറഞ്ഞത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിജിത മരിച്ചിരുന്നു. രതീഷ് സ്ഥിരമായി വിജിതയെ മര്‍ദ്ദിക്കാറുണ്ടായിരുന്നു എന്ന് മകന്‍ അര്‍ജുന്‍ പറഞ്ഞു. മര്‍ദനം തുടര്‍ന്നപ്പോഴാണ് വിജിത പൊലീസില്‍ പരാതി നല്‍കിയത്. പരവൂര്‍ പൊലീസ് അന്വേഷണമാരംഭിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News