സംസ്ഥാനത്ത് ഇനി 18 പൂർത്തിയായ എല്ലാവർക്കും വാക്സിൻ: പരമാവധി പേർക്ക് വാക്സിൻ നൽകുക സർക്കാർ ലക്ഷ്യം

സംസ്ഥാനത്ത് ഇനി 18 പൂർത്തിയായ എല്ലാവർക്കും വാക്സിൻ നൽകാൻ തീരുമാനം. മുൻഗണനാ നിബന്ധനയില്ലാതെ തന്നെ കുത്തിവെയ്പ് നടത്താൻ ആരോഗ്യവകുപ്പ് ഉത്തരവിറക്കി. അതേസമയം 18 മുതൽ 44 വരെയുള്ളവരിൽ മുൻഗണനാ വിഭാഗത്തിനുള്ള പ്രത്യേക പരിഗണന തുടരും.

സംസ്ഥാനത്ത് 18 മുതൽ 44 വയസുവരെയുള്ളവരിൽ രോഗബാധിതർക്കും മറ്റ് മുൻഗണനയുള്ളവർക്കും മാത്രമാണ് കുത്തിവെയ്പ് നൽകിയിരുന്നത്. എന്നാൽ ഇനി മുൻഗണനാ വ്യത്യാസമില്ലാതെ തന്നെ വാക്സിൻ ലഭിക്കും.

18 മുതലുള്ള എല്ലാവരെയും ഒരു ബ്ലോക്കായി നിശ്ചയിച്ച് കുത്തിവെയ്പ് നടത്താൻ ആരോഗ്യവകുപ്പ് ഉത്തരവിറക്കി. കേന്ദ്രത്തിന്റെ പുതിയ വാക്സിൻ നയത്തിലെ മാറ്റത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന തീരുമാനം.

മൂന്നാം തരംഗത്തിന് മുന്നോടിയായി പരമാവധി പേർക്ക് വാക്സിൻ നൽകുക കൂടിയാണ് ലക്ഷ്യം.അതേസമയം 18-നും 45-നുമിടയിലുള്ളവരിൽ രോഗബാധിതർ, വിദേശത്ത് പോകുന്നവർ, പൊതുസമ്പർക്കം കൂടിയ വിവിധ വകുപ്പുകളിലെ ജീവനക്കാർ തുടങ്ങി 50-ലേറെ വിഭാഗങ്ങൾക്കുള്ള പ്രത്യേക മുൻഗണ തുടർന്നും ലഭിക്കും.

ഇവർ സംസ്ഥാന സർക്കാറിന്റെ വെബ് പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. മറ്റുള്ളവർക്ക് കൊവിൻ പോർട്ടലിൽ തന്നെ സ്ലോട്ട് ബുക്ക് ചെയ്യാൻ ക്രമീകരണം നടത്തും.

18 മുതലുള്ളവർക്കായി കുടുതൽ വാക്‌സിനേഷൻ കേന്ദ്രങ്ങൾ തുടങ്ങാനും ആരോഗ്യവകുപ്പ് തീരുമാനിച്ചു. എന്നാൽ കേന്ദ്രത്തിൽ നിന്ന് തുടർച്ചയായി വാക്‌സിൻ ലഭിച്ചാൽ മാത്രമേ കാലതാമസമില്ലാതെ കൂടുതൽ പേർക്ക് വാക്സിൻ നൽകാനാകു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here