കേരളത്തിനു പുറമെ തമിഴ്നാട് ബി.ജെ.പിയിലും തെരഞ്ഞെടുപ്പ് ഫണ്ട് വിവാദം ചൂടുപിടിയ്ക്കുന്നു.കാരക്കുടിയിൽ നിന്ന് മത്സരിച്ച ബി.ജെ.പി മുൻ ദേശീയ സെക്രട്ടറി എച്ച്.രാജ തെരഞ്ഞെടുപ്പിൽ ഫണ്ട് തിരിമറി നടത്തിയെന്നാണ് ഉയരുന്ന ആരോപണം.
കോടികൾ ചെലവഴിച്ചുള്ള രാജയുടെ വീട് നിർമ്മാണവും വിവാദമായിട്ടുണ്ട്.ലോക്സഭാ തെരഞ്ഞെടുപ്പിൽ ശിവഗംഗ ജില്ലയിൽ മത്സരിച്ച രാജ ഫണ്ട് മുക്കിയെന്നും ഇത് വീട് നിർമ്മാണത്തിനായി ഉപയോഗിച്ചെന്നും പാർട്ടിയിൽ നിന്ന് തന്നെ ആരോപണങ്ങൾ ഉയരുന്നുണ്ട്. ഇതിന് പിന്നാലെ കാരക്കുടിയിൽ താൻ തോറ്റതിൽ പ്രാദേശിക ബി.ജെ.പി നേതാക്കളെ എച്ച്. രാജയും അനുയായികളും ഭീഷണിപ്പെടുത്തിയതായും പരാതികൾ ഉണ്ട്.
2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ അണ്ണാ ഡി.എം.കെ സഖ്യത്തിൽ 20 സീറ്റുകളിലാണ് ബി.ജെ.പി മത്സരിച്ചത്. ഇതിൽ കോയമ്പത്തൂർ സൗത്തിലെ ദേശീയ മഹിള മോർച്ച അധ്യക്ഷ വാനതി ശ്രീനിവാസൻ ഉൾപ്പെടെ നാലുപേർ മാത്രമാണ് വിജയിച്ചത്. സംസ്ഥാന പ്രസിഡൻറ് എൽ. മുരുകൻ ഉൾപ്പെടെയുള്ളവർ തോറ്റു. മുമ്പ് കേരള ബി.ജെ.പി ഘടകത്തിന്റെ സംഘടന ചുമതലയും രാജ വഹിച്ചിരുന്നു
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here