അര്‍ജുന്‍ ആയങ്കി ജൂലൈ ആറുവരെ കസ്റ്റംസ് കസ്റ്റഡിയില്‍

സ്വർണ്ണക്കടത്തിൻ്റെ ബുദ്ധി കേന്ദ്രമാണ് അർജുൻ ആയങ്കി എന്ന് കസ്റ്റംസ്. കോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ടിലാണ് കസ്റ്റംസ് ഇക്കാര്യം വ്യക്തമാക്കുന്നത്. അതേസമയം കേസുമായി തനിക്ക് ബന്ധമില്ലെന്നും മാധ്യമങ്ങൾ നുണ പ്രചരണം നടത്തുകയാണെന്നും അർജുൻ പ്രതികരിച്ചു. നിലവിൽ അർജുനെ ജൂലൈ ആറുവരെ കോടതി കസ്റ്റംസിൻ്റെ കസ്റ്റഡിയിൽ വിട്ടു.

കരിപ്പൂർ സ്വർണ്ണക്കടത്തു കവർച്ചാ കേസിൽ അറിസ്റ്റിലായ അർജുൻ ആയങ്കി കേസിലെ മുഖ്യപ്രതിയാണെന്നാണ് കസ്റ്റംസ് കോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. കേസിലെ ബുദ്ധികേന്ദ്രമാണ് അർജുൻ.

വാട്സ്ആപ്പ് സന്ദേശങ്ങളും ശബ്ദരേഖയും ഇതിന് തെളിവാണെന്നും കസ്റ്റംസ് റിമാൻഡ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. തെളിവ് നശിപ്പിക്കാൻ അർജുൻ ശ്രമിച്ചതായും റിമാൻഡ് റിപ്പോർട്ടിലുണ്ട്. അതേസമയം പാസ്പോർട്ടില്ലാത്ത അർജുൻ അത്തരം തെളിവുകൾ നശിപ്പിച്ചു എന്ന് പറയുന്നത് തെറ്റാണെന്ന് അർജുന്‍റെ അഭിഭാഷകൻ റമീസ് പറഞ്ഞു.

കരിപ്പൂർ സ്വർണ്ണക്കടത്തു കവർച്ചാ കേസിൽ താൻ നിരപരാധിയാണെന്നാണ് അർജുൻ കസ്റ്റംസിൽ നൽകിയ മൊഴി. താൻ വിമാനത്താവളത്തിൽ പോയത് സുഹൃത്ത് റമീസിനൊപ്പമാണെന്നും. റമീസ് കടം നൽകിയ പണം തിരികെ വാങ്ങാനാണ് ഒപ്പം പോയതെന്നുമാണ് അന്വേഷണ സംഘത്തിന് അർജുൻ നൽകിയ മൊഴി. കേസിൽ മാധ്യമങ്ങൾ നുണപ്രചരണം നടത്തുന്നുവെന്നും. വളരെ കാലമായി തനിക്ക് പാർട്ടിയുമായി ബന്ധമില്ലെന്നും അർജുൻ മാധ്യമങ്ങളോട് പറഞ്ഞു.

നിലവിൽ കേസിൽ നേരത്തെ പിടിയിലായ മുഹമ്മദ് ഷഫീഖിനെ അന്വേഷണ സംഘം കൊച്ചിയിലെത്തിച്ചിട്ടുണ്ട്. ഷഫീഖിനെയും അർജുനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യ്താൽ കൂടുതൽ വിവരം ലഭിക്കുമെന്നാണ് കസ്റ്റംസ് കണക്ക്കൂട്ടൽ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News