കൊല്ലത്ത് വിജിതയുടെ മരണം; ഭർത്താവ് രതീഷ് അറസ്റ്റിൽ

കൊല്ലം പരവൂർ ചിറക്കരത്താഴത്തെ വിജിതയുടെ മരണത്തില്‍ ഭർത്താവ് രതീഷ് അറസ്റ്റിൽ.സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം, ആത്മഹത്യാ പ്രേരണാകുറ്റം എന്നിവയാണ് രതീഷിനെതിരെ ചുമത്തിയിരിക്കുന്നത്.

യുവതി ആത്മഹത്യ ചെയ്തത് ഭർത്താവിന്‍റെ പീഡനം മൂലമാണെന്ന് നേരത്തെ വിജിതയുടെ വീട്ടുകാരുടെ പരാതി ഉണ്ടായിരുന്നു.

സ്വദേശി വിജിതയെ് വീട്ടിലെ കുളിമുറിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിന് ശേഷം ഭര്‍ത്താവ് രതീഷ് ഒളിവില്‍ പോയത് സംശയത്തിനിടയാക്കിയിരുന്നു. ഭര്‍ത്താവ് തന്നെ പീഡിപ്പിക്കുന്നുവെന്നാരോപിച്ച് വിജിത പൊലീസില്‍ പരാതി നല്‍കിയിരുന്നു.

ഒരു മാസം മുന്‍പാണ് വീടിന്റെ ഗൃഹപ്രവേശം നടത്തിയത്. അതേ വീടിന്റെ കുളിമുറിയിലാണ് ഇപ്പോള്‍ വിജിതയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
ഭര്‍ത്താവ് രതീഷ് തന്നെയാണ് കുളിമുറിയുടെ കതകു തകര്‍ത്ത് വിജിതയെ പുറത്തെടുത്തുവെന്ന് നാട്ടുകാരോട് പറഞ്ഞത്.

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിജിത മരിച്ചിരുന്നു. രതീഷ് സ്ഥിരമായി വിജിതയെ മര്‍ദ്ദിക്കാറുണ്ടായിരുന്നു എന്ന് മകന്‍ അര്‍ജുന്‍ പറഞ്ഞു. മര്‍ദ്ദനം തുടര്‍ന്നപ്പോഴാണ് വിജിത പൊലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ വനിതാ കമ്മീഷന്‍ കേസെടുത്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here