ഭാര്യയെ കൊന്ന് മൃതദേഹം സ്യൂട്ട് കേസിലാക്കി കത്തിച്ചു; ഭർത്താവ് ഒളിവിൽ

ആന്ധ്രാപ്രദേശില്‍ യുവാവ് ഭാര്യയെ കൊന്ന് മൃതദേഹം സ്യൂട്ട് കേസിലാക്കി കത്തിച്ചു. ഹൈദരാബാദിലെ ഒരു ഐടി കമ്പനിയില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായി ജോലി ചെയ്തിരുന്ന ചിറ്റൂര്‍ ജില്ലയില്‍ നിന്നുള്ള 27കാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തേ തുടര്‍ന്ന് ഒളിവില്‍പോയ ഇവരുടെ ഭര്‍ത്താവ് ശ്രീകാന്ത് റെഡ്ഡിക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.

തിരുപ്പതിയിലെ അലിപിരി പൊലീസ്, ശ്രീ വെങ്കട രമണ റുയ സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയ്ക്ക് സമീപം കുറ്റിക്കാട്ടില്‍നിന്ന് ജൂണ്‍ 23 ന് സ്യൂട്ട്കേസില്‍ കത്തിക്കരിഞ്ഞ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ചിറ്റൂര്‍ ജില്ലയിലെ രാമസമുദ്രം ഗ്രാമത്തില്‍ നിന്നുള്ള എം ഭുവനേശ്വരിയുടെ മൃതദേഹമാണിതെന്ന് ഫോറന്‍സിക് വിദഗ്ധരുടെ സഹായത്തോടെ പൊലീസ് കണ്ടെത്തി.

കൊവിഡിനേ തുടര്‍ന്ന് ഭുവനേശ്വരിയും ഭര്‍ത്താവ് ശ്രീകാന്ത് റെഡ്ഡിയും 18 മാസം പ്രായമുള്ള മകളും കഴിഞ്ഞ മൂന്ന് മാസമായി തിരുപ്പതിയിലാണ് താമസിച്ചിരുന്നത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ശ്രീകാന്ത് സ്യൂട്ട്കേസുമായി അപ്പാര്‍ട്ട്‌മെന്റിലേക്ക് പ്രവേശിക്കുന്നതായും കുറച്ച് സമയത്തിന് ശേഷം മകള്‍ക്കൊപ്പം ഇതുമായി പുറത്തുപോകുന്നതിന്റേയും സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. ആശുപത്രി പ്രദേശത്ത് ഇയാള്‍ ടാസ്‌കി കാറില്‍ സഞ്ചരിക്കുന്നതിന്റേയും സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു.

പൊലീസ് ടാക്‌സി ഡ്രൈവറെ പിടികൂടി ചോദ്യം ചെയ്തതോടെ മൃതദേഹം മറവ് ചെയ്യാന്‍ റെഡ്ഡിയെ സഹായിച്ചതായി അയാള്‍ സമ്മതിച്ചു. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ ശ്രീകാന്ത് റെഡ്ഡിക്ക് വേണ്ടി അന്വേഷം ആരംഭിച്ചതായി പോലീസ് പറഞ്ഞു. ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.

കൊവിഡിനേ തുടര്‍ന്ന് ശ്രീകാന്തിന് ജോലി നഷ്ടപ്പെട്ടതിനേ തുടര്‍ന്ന് ഭാര്യയും ഭര്‍ത്താവും തമ്മില്‍ നിരന്തരം വഴക്കുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇത്തരം ഒരു തകര്‍ക്കത്തേ തുടര്‍ന്ന് പ്രകോപിതനായ ശ്രീകാന്ത് ഭുവനേശ്വരിയെ കൊലപ്പെടുത്തിയിരിക്കാമെന്നാണ് പൊലീസിന്റെ നിഗമനം.

എന്നാല്‍ കൊവിഡ് മൂലമാണ് ഭുവനേശ്വരി മരിച്ചതെന്നും മൃതദേഹം പ്രോട്ടോക്കോള്‍ അനുസരിച്ച് ആശുപത്രി അധികൃതര്‍ സംസ്‌കരിച്ചെന്നുമാണ് ഒളിവില്‍ പോകുന്നതിന് മുമ്പ് ഇയാള്‍ ഭാര്യയുടെ കുടുംബത്തിനോട് പറഞ്ഞിരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്.വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News