വിസ്മയ കേസ്; പ്രതി കിരൺകുമാറിനെ റിമാന്റ് ചെയ്തു

വിസ്മയ കേസില്‍ പ്രതി കിരൺകുമാറിനെ റിമാന്റ്ചെയ്തു. കിരൺകുമാറിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് റിമാന്റ് കാലാവധിക്കു മുമ്പെ ഓൺലൈനായി കോടതിയിൽ ഹാജരാക്കിയത്. കിരണിനെ നെയ്യാറ്റിൻകര സബ്ജയിലിലെ കൊവിഡ് ബ്ലോക്കിലേക്ക് മാറ്റും.

കിരണ്‍കുമാറിനെ ഇന്നലെ വിസ്മയ പഠിച്ച പന്തളം മന്നം ആയുര്‍വേദ മെഡിക്കല്‍ കോളേജില്‍ എത്തിച്ച് തെളിവെടുത്തിരുന്നു. കോളേജ് പരിസരത്ത് വെച്ചും കിരണ്‍ വിസ്മയയെ മര്‍ദ്ദിച്ചെന്ന് അമ്മ മൊഴി നല്‍കിയിരുന്നു.

വിസ്മയ കൊല്ലപ്പെട്ട വീട്ടിലെത്തിച്ചും തെളിവെടുപ്പ് നടത്തി. വിസ്മയ ശുചിമുറിക്കുള്ളില്‍ തൂങ്ങി മരിക്കുകയായിരുന്നുവെന്ന മൊഴിയില്‍ ഉറച്ച് നില്‍ക്കുകയാണ് കിരണ്‍. പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിച്ചിരുന്നുവെന്നത് പ്രതി സമ്മതിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here