കെ സുരേന്ദ്രനെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് ബിജെപിയിൽ ഒപ്പുശേഖരണം. സംസ്ഥാന കൗൺസിൽ അംഗങ്ങളാണ് ഒപ്പുശേഖരിച്ച് ദേശീയ നേതൃത്വത്തിനയക്കുന്നത്. പി കെ കൃഷ്‌ണദാസ്–-ശോഭ സുരേന്ദ്രൻ ഗ്രൂപ്പുകളുടെ നേതൃത്വത്തിലാണിത്. സുരേന്ദ്രനെ നേതൃത്വത്തിലിരുത്തി മുന്നോട്ടുപോകാനാകില്ലെന്ന് വ്യക്തമാക്കിയാണ് പുതിയനീക്കം.
കേരള ബി.ജെ.പിയിലെ പ്രശ്നങ്ങൾ അനുദിനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഓൺലൈൻ യോഗങ്ങൾ സംഘടിപ്പിച്ച് പാർടിയെ സജീവമാക്കാൻ വി മുരളീധരൻ-സുരേന്ദ്രൻ പക്ഷം ശ്രമിക്കുന്നു. അതേസമയം, വിശ്വാസ്യത നഷ്ടമായ നേതൃത്വം മാറണമെന്ന നിലപാട് കടുപ്പിക്കുകയാണ് മറുപക്ഷം.
സുരേന്ദ്രനെ പ്രസിഡൻ്റ് സ്ഥാനത്ത്നിന്ന് നിക്കണമെന്നാവശ്യപ്പെട്ട് പാർട്ടികകത്ത് ഒപ്പ് ശേഖരണം നടത്തുകയാണ് ഈ വിഭാഗം. കോഴ ഇടപാടും ഫണ്ട് വെട്ടിപ്പുകളും ബിജെപിയുടെ മുഖം നഷ്ടമാക്കിയെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് കൃഷ്‌ണദാസ്–-ശോഭ വിഭാഗങ്ങൾ . പാർടി നേതൃതല യോഗങ്ങൾ ഓൺലൈനിലല്ലാതെ വിളിച്ച് തങ്ങളുന്നയിച്ച വിഷയങ്ങൾ ചർച്ച ചെയ്യണമെന്നാണ് ഇവരുടെ നിലപാട് . എന്നാൽ ചൊവ്വാഴ്‌ച സംസ്ഥാന കമ്മിറ്റി യോഗം ഓൺലൈനിലാണ് വിളിച്ചത്.
കോർകമ്മിറ്റി, സംസ്ഥാന ഭാരവാഹി യോഗങ്ങളിലൊന്നും തിരഞ്ഞെടുപ്പ്ഫണ്ടിന്റെയും മറ്റും കൃത്യമായ കണക്ക് അവതരിപ്പിച്ചിട്ടില്ല. ഇതേക്കുറിച്ചുള്ള ചോദ്യങ്ങൾ പാർട്ടിയെ തകർക്കാനുള്ള നീക്കമെന്ന് പറഞ്ഞ് സുരേന്ദ്രൻ പക്ഷം അവഗണിക്കുകയാണെന്നും സുരേന്ദ്രൻ വിരുദ്ധപക്ഷം ചുണ്ടിക്കാട്ടുന്നു, മറ്റുരാഷ്‌ട്രീയ പാർടികൾ കൊണ്ടുവന്ന മാറ്റങ്ങൾ സൂചിപ്പിച്ച് സമാനശൈലി ബിജെപിയിലും വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിക്ക് സുരേന്ദ്രൻ തയ്യാറാകാത്ത സാഹചര്യത്തിൽ പുനഃസംഘടന എന്നാണ് കേന്ദ്രനേതൃത്വത്തോട് കൃഷ്ണദാസ് –- ശോഭ സുരേന്ദ്രൻ പക്ഷങ്ങൾ ഒറ്റക്കെട്ടായി ആവശ്യപ്പെടുന്നത്. ജൂലൈയിൽ ചേരുന്ന ആർ എസ്‌എസ് ബൈഠക്‌കൂടി ലക്ഷ്യമിട്ടാണ് ഒപ്പുശേഖരണം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here