തിരുവല്ല ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിലേക്ക് കൊണ്ടുവന്ന സ്പിരിറ്റ് ചോർത്തി വിറ്റു 

തിരുവല്ല ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിലേക്ക് കൊണ്ടുവന്ന സ്പിരിറ്റ് ചോർത്തിവിറ്റു. 20,000 ലിറ്റർ സ്പിരിറ്റിൽ ക്രമക്കേട് കണ്ടെത്തി. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡാണ് ക്രമക്കേട് കണ്ടെത്തിയത്.

മഹാരാഷ്ട്രയിൽ നിന്നും കൊണ്ടുവന്ന സ്പിരിറ്റ് കേരളത്തിൽ എത്തും മുൻപ് ചോർത്തി വിറ്റുവെന്നാണ് കണ്ടെത്തല്‍.  ടാങ്കർ ലോറികളിലാണ് സ്പിരിറ്റ് കൊണ്ടുവന്നത്.

ഈ ഇനത്തിൽ കിട്ടിയ 10 ലക്ഷം രൂപയും കണ്ടെത്തി. സംഭവത്തില്‍  ജീവനക്കാർക്ക് പങ്കുള്ള  തായാണ് സൂചന.

സംസ്ഥാന സർക്കാറിന് കീഴിലുള്ള തിരുവല്ല വളഞ്ഞവട്ടത്തെ ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ് ബിവറേജസ് കോർപ്പറേഷൻ വേണ്ടി ജവാൻ റമ്മാണ് നിർമ്മിക്കുന്നത്. മധ്യപ്രദേശിലെ അസോസിയേറ്റഡ് ആൽക്കഹോൾ ആൻഡ് ബ്രൂവറിയിൽ നിന്ന് 1,15,000 ലിറ്റർ സ്പിരിറ്റ് എത്തിക്കുവാനുള്ള കരാർ എടുത്തിരുന്നത് എറണാകുളത്തെ വിതരണ കമ്പനിയാണ്.

ഇന്ന് രാവിലെ ഫാക്ടറിയിൽ എത്തിയ രണ്ട് ടാങ്കറുകളിൽ സ്പിരിറ്റിന്റെ അളവിൽ കുറവുണ്ട് എന്നതായിരുന്നു എക്സൈസ് എൻഫോഴ്സ്മെൻറ് വിഭാഗത്തിന് ലഭിച്ച വിവരം.

ഫാക്ടറിയിലെ സ്പിരിറ്റിൻറെ കണക്ക്  സൂക്ഷിക്കുന്ന അരുൺ കുമാർ എന്ന ജീവനക്കാരന് നൽകാനുള്ള പണം എന്നാണ് ആണ് ടാങ്കർ ഡ്രൈവർമാരുടെ മൊഴി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here