സായാഹ്ന സവാരിക്കിറങ്ങിയ ദമ്പതിമാരെ ആക്രമിച്ച സംഭവത്തിലെ പ്രതികളെ പോലീസ് പിടികൂടി. നിരവധി ക്രിമിനൽ കേസുകയിലെ പ്രതികൾ ആയ രാജേഷ്, പ്രവീൺ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ രക്ഷപ്പെടാൻ സഹായിച്ച സംഭവത്തിൽ രണ്ട് പേരെ കൂടി അറസ്റ്റിലായി. പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ.
ഇന്ന് പുലർച്ചെ കൊല്ലത്തെ ഒളിവ് സങ്കേതത്തിൽ നിന്നാണ് പ്രതികൾ പിടിയിലായത്. ആക്രമണത്തിനുശേഷം പ്രതികളെ സുഹൃത്തുകൾ ആയ ഷിബു അഭിജിത്ത് എന്നിവർ ചേർന്ന് കൊല്ലത്ത് എത്തിക്കുകയായിരുന്നു.
ഒരു തെളിവും അവശേഷിപ്പിക്കാതെ രക്ഷപ്പെട്ട പ്രതികളെ പിടികൂടാൻ പൊലീസ് നന്നേ കഷ്ടപ്പെട്ടു. ഇവരെ രക്ഷപ്പെടാൻ സഹായിച്ച അഭിജിത്ത് പിടിയിൽ ആയതാണ് പ്രതികളിലേക്ക് എത്താൻ പോലീസിനെ സഹായിച്ചതെന്ന് പേട്ട സർക്കിൾ ഇൻസ്പെക്ടർ എം സുധിലാൽ പറഞ്ഞു.
സായാഹ്ന സവാരിക്കിറങ്ങിയ ഉത്തരേന്ത്യൻ ദമ്പതിമാരെ ആക്രമിച്ച ശേഷം ഭാര്യയെ തട്ടിക്കൊണ്ടു പോയി മാനഭംഗപ്പെടുത്താൻ ആയിരുന്നു പ്രതികളുടെ ശ്രമം. ഭാര്യയെ കടന്നു പിടിക്കുന്നത് ചോദ്യം ചെയ്തതോടെയാണ് ഭർത്താവിനെ വെട്ടുകത്തി കൊണ്ട് ആക്രമിച്ചത്.
പിടിയിലായ പ്രവീൺ കുപ്രസിദ്ധ ഗുണ്ട കൊപ്ര സുരേഷിൻ്റെ സഹോദരൻ ആണ്. പിടിയിലായ കൊച്ചു രാജേഷ് ആണ് ദമ്പതിമാരെ ആക്രമിച്ചത്. 30 ദിവസത്തിനുളളിൽ കുറ്റപത്രം സമർപ്പിക്കുമെന്നും ജാമ്യം ലഭിക്കാത്ത വിധത്തിൽ വിചാരണ വേഗത്തിലാക്കുമെന്നും കമ്മീഷണർ മാധ്യമങ്ങളോട് പറഞ്ഞു.
പേട്ട സ്റ്റേഷനിൽ കസ്റ്റഡിയിൽ ഉള്ള പ്രതികളെ ദമ്പതിമാർ തിരിച്ചറിഞ്ഞു. പ്രതികൾക്ക് – എതിരെ 107 ചുമത്തുമെന്ന് പോലീസ് അറിയിച്ചു. നാടിനെ നടുക്കിയ സംഭവത്തിൽ വളരെ വേഗം പ്രതികളെ പിടികൂടാൻ കഴിഞ്ഞത് പേട്ട പോലീസിൻ്റെ നേട്ടമായി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here