സ്ത്രീധന രക്തസാക്ഷി വിസ്മയയോടുള്ള വാത്സല്യം മൂലം കുഞ്ഞിന് വിസ്മയ എന്ന് പേരിട്ട കുടുംബത്തെ പരിചയപ്പെടാം. വിസ്മയയുടെ ജീവനെടുത്ത “സ്ത്രീധനം” വാങ്ങുകയൊ കൊടുക്കുകയൊ ചെയ്യാത്ത കുടുംബമാണിത്. കൊല്ലം നിലമേൽ കൈതോട് രാമചന്ദ്രൻ പിള്ള
അമ്മിണിയമ്മ ദമ്പതികളുടെ കുടുമ്പമാണ് പേരകുട്ടിക്ക് വിസമയ എന്ന് പേരിട്ടും സ്ത്രീധന വിരുദ്ധ പോരാട്ടത്തിൽ കണ്ണിയായത്.
രാമചന്ദ്രൻ പിള്ള അമ്മിണിയമ്മ ദമ്പതികളുടെ മകൻ രാജീവാണ് തന്റെ മകൾക്ക് വിസ്മയ എന്നു പേരിട്ടത്. സ്ത്രീധന രക്തസാക്ഷി വിസ്മയയുടെ കുടുംബത്തിന്റെ ഡ്രൈവറായിരുന്നു രാജീവ്. വിസ്മയയുടെ പിതാവ് വിക്രമൻപിള്ള നൽകിയ പിന്തുണ തന്നേയും തന്‍റെ കുടുംബത്തേയും കരകയറ്റിയെന്ന് രാജീവ് പറയുന്നു.
വിസ്മയയെ സ്വന്തം മകളെ പോലെ കരുതിയ രാജീവും കുടുംബവും ഇന്ന് സ്ത്രീധന വിരുദ്ധ പോരാട്ടത്തിന്റെ നേരവകാശികളാണ്.നേതൃത്വം നൽകുന്നത് അമ്മിണിയമ്മയും.
അമ്മിണിയമ്മക്ക് മൂന്ന് മക്കൾ ആരും സ്ത്രീധനം വാങ്ങിയിട്ടുമില്ല കൊടുത്തിട്ടുമില്ല. അതു കൊണ്ടു തന്നെ വിസ്മയക്ക് നീതി തേടിയുള്ള ഇവരുടെ പോരാട്ടത്തിന് മൂർച്ച കൂടും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here