പാലക്കാട് അണക്കപ്പാറയിലെ വ്യാജ കള്ള് നിർമ്മാണ കേന്ദ്രത്തിൽ നിന്നും സ്പിരിറ്റും വ്യാജ കള്ളും പിടികൂടിയ സംഭവത്തിൽ മുഖ്യപ്രതികൾ ആലത്തൂർ മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങി. കേസിലെ എട്ടാം പ്രതി സോമൻനായർ, ഒൻപതാം പ്രതി സുഭീഷ് എന്നിവരാണ് കോടതിയിൽ കീഴടങ്ങിയത്.
ഇവരെ പതിനാല് ദിവസത്തേയ്ക്ക് കോടതി റിമാന്റ് ചെയ്തു. രണ്ടു പ്രതികളെയും ചോദ്യം ചെയ്യുന്നതിനായി എക്സൈസ് ക്രൈംബ്രാഞ്ച് കസ്റ്റഡി അപേക്ഷ നൽകും.
വർഷങ്ങളായി കളള് ഗോഡൗൺ എന്ന മറയിലായിരുന്നു ഈ കേന്ദ്രം പ്രവർത്തിച്ചത്. സോമൻനായരുടെ സ്വാധീനത്തിന് പുറത്ത് പരിശോധനകളെല്ലാം ഒഴിവായി. കോതമംഗലം സ്വദേശിയായ സോമൻനായർ കഴിഞ്ഞ 40 വർഷമായി അബ്കാരി രംഗത്ത് സജീവമാണ്. ആലത്തൂർ, കുഴൽമന്ദം റേഞ്ചുകളിലായി 30 ഷാപ്പുകൾ സോമൻനായർ നടത്തുന്നുണ്ടെന്നാണ് വിവരം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here