മുട്ടില്‍ മരംമുറി കേസ്: ഹൈക്കോടതി വിധി പറയാന്‍ മാറ്റി

മുട്ടില്‍ മരംമുറി കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട റോജി അഗസ്റ്റ്യന്‍ , ആന്റോ അഗസ്റ്റ്യന്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി ഹൈക്കോടതി വിധി പറയാന്‍ മാറ്റി.

ഇന്ന് നടന്ന വാദത്തില്‍ ജാമ്യഹര്‍ജിയെ സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തു. സര്‍ക്കാര്‍ ഉത്തരവ് ദുരുപയോഗം ചെയ്ത്, പ്രതികള്‍ വന്‍തോതില്‍ മരങ്ങള്‍ മുറിച്ച് കടത്തി. ഈ സാഹചര്യത്തിലാണ് പ്രതികള്‍ക്കെതിരെ വനനിയമപ്രകാരം കേസ് എടുത്തത്.

പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യത്തിന് അര്‍ഹതയില്ലെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ അഡ്വ. ടി എ ഷാജി വാദിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്   ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News