ആലുവയിൽ ഗർഭിണിക്ക് മർദ്ദനമേറ്റ സംഭവത്തിൽ ഭർത്താവ് അറസ്റ്റില്‍.നോര്‍ത്ത് പറവൂര്‍ സ്വദേശി ജൗഹറിനെയാണ് ആലുവ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടായിരുന്നു ജൗഹര്‍ ഗര്‍ഭിണിയായ ഭാര്യയെയും ഭാര്യാ പിതാവിനെയും മര്‍ദിച്ചത്.
ഗാർഹിക പീഡനം, മർദ്ദനം തുടങ്ങിയ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തതിനെത്തുടര്‍ന്ന് ഒളിവിൽപ്പോയ ജൗഹറിനെ ആലുവ മുപ്പത്തടത്തു നിന്നാണ് പൊലീസ് പിടികൂടിയത്.ഇയാളുടെ സുഹൃത്ത് സഫലിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
രണ്ട് ദിവസം മുന്‍പായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.ആലുവ തുരുത്ത് സ്വദേശി സലീം, മകള്‍ നഹ് ലത്ത് എന്നിവർക്കായിരുന്നു മര്‍ദനമേറ്റത്. സ്ത്രീധനത്തിന്‍റെ പേരിലാണ് യുവതിയുടെ ഭര്‍ത്താവ് ജൗഹര്‍ ഇരുവരെയും മര്‍ദിച്ചതെന്ന് പരാതിയില്‍ ആരോപിച്ചിരുന്നു. വിവാഹസമയത്ത് യുവതിയുടെ വീട്ടുകാര്‍ 8 ലക്ഷം രൂപയും 2 ലക്ഷം രൂപയുടെ സ്വർണ്ണവും ജൗഹറിന് നല്‍കിയിരുന്നു.ഈ തുക ഉപയോഗിച്ച് വീട് വാങ്ങി.
പക്ഷേ പിന്നീട് സാമ്പത്തിക ബാധ്യതയുണ്ടെന്നും ഇത് തീര്‍ക്കാനായി വീട് വില്‍ക്കണമെന്നും ജൗഹര്‍ ആവശ്യപ്പെട്ടു. വീട് വിൽപ്പനയുമായി ബന്ധപ്പെട്ട കരാറിനെക്കുറിച്ച് സംസാരിക്കാനുണ്ട് എന്ന് പറഞ്ഞ് ഭാര്യാ പിതാവായ സലീമിനെ ജൗഹർ വിളിച്ചു വരുത്തി.
പിന്നീടുണ്ടായ വാക്ക് തർക്കത്തിനിടെ ഗർഭിണിയായ തൻ്റെ ഭാര്യയെ ജൗഹർ മർദ്ദിക്കുകയും ചെയ്തു.ഇത് തടയാൻ ശ്രമിച്ച പിതാവ് സലീമിനെയും ജൗഹറും സുഹൃത്തും ചേർന്ന് മർദ്ദിച്ചുവെന്നും പൊലീസിന് നൽകിയ പരാതിയിൽ വിശദീകരിച്ചിരുന്നു.
കൂടാതെ ഭർതൃവീട്ടുകാരും സ്ത്രീധനത്തിൻ്റെ പേരിൽ പീഡിപ്പിച്ചിരുന്നതായി യുവതി ആരോപിച്ചിരുന്നു.പരാതിയുടെ അടിസ്ഥാനത്തിൽ ജൗഹർ, ഇയാളുടെ മാതാവ് സുബൈദ, ജൗഹറിൻ്റെ 2 സഹോദരിമാർ, ഒരു സുഹൃത്ത് ഉൾപ്പടെ 5 പേർക്കെതിരെയാണ് ആലുവ വെസ്റ്റ് പൊലീസ് കേസെടുത്തിരുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here