വിദ്യാഭ്യാസ രംഗത്തെ മികവിന്റെ പട്ടികയിൽ കേരളത്തിലെ സ്കൂളുകൾ ബഹുദൂരം മുന്നിൽ. ദേശീയ ശരാശരിയേക്കാൾ കേരളത്തിലെ സ്കൂളുകൾ മുന്നിലെന്ന് കേന്ദ്ര സർക്കാർ റിപ്പോർട്ട്. ഡിജിറ്റൽ സൗകര്യം സ്‌കൂളുകളിൽ ലഭ്യമാക്കുന്നതിൽ കേരളം രാജ്യത്തെ മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയെന്നും കേന്ദ്രം.
കേന്ദ്ര സർക്കാർ പുറത്തിറക്കിയ 2019-2020 ലെ UDISE+ റിപ്പോർട്ട് പ്രകാരം കേരളത്തിലെ 93.41 % സ്‌കൂളുകളിലും കമ്പ്യൂട്ടർ ലഭ്യമാണ്. എന്നാൽ ദേശീയ ശരാശരി 38.54% ആണ്. ഇതിൽതന്നെ കേരളത്തിലെ 93.74% സർക്കാർ വിദ്യാലയങ്ങളിൽ കമ്പ്യൂട്ടർ സൗകര്യം ലഭ്യമാകുമ്പോൾ ദേശീയ തലത്തിൽ 30.03% സർക്കാർ വിദ്യാലയങ്ങളിൽ മാത്രമാണ് ഈ സൗകര്യം ഉള്ളത്.
ഇന്റർനെറ്റ് സൗകര്യത്തിന്റെ കാര്യം പരിശോധിച്ചാൽ ദേശീയ തലത്തിൽ 22.28% വിദ്യാലയങ്ങളിൽ മാത്രമേ ഈ സൗകര്യം ഉളളൂ. എന്നാൽ കേരളത്തിൽ 87.84% വിദ്യാലയങ്ങളിലും ഇന്റർനെറ്റ് സൗകര്യമുണ്ട്. സർക്കാർ സ്‌കൂളുകളുടെ കാര്യം പരിശോധിക്കുക ആണെങ്കിൽ ദേശീയ തലത്തിൽ 11.58% വിദ്യാലയങ്ങളിൽ മാത്രമാണ് ഇന്റർനെറ്റ് സൗകര്യം ഉള്ളത്. കേരളത്തിൽ 87.61% സർക്കാർ വിദ്യാലയങ്ങളിലും ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
സ്‌കൂളുകളിൽ വൈദ്യുതി ലഭ്യമാക്കുന്നതിലും കേരളം ദേശീയ ശരാശരിയേക്കാൾ ഏറെ മുന്നിൽ ആണ്. രാജ്യത്തെ മൊത്തം കണക്ക് എടുത്താൽ 83.43% സ്‌കൂളുകളിൽ ആണ് വൈദ്യുതി എത്തിയത്. എന്നാൽ കേരളത്തിൽ 99.17% സ്‌കൂളുകളിലും വൈദ്യുതി ഉണ്ട്.
കൊവിഡ് മഹാമാരിക്കാലത്ത് ഡിജിറ്റൽ /ഓൺലൈൻ വിദ്യാഭ്യാസ രംഗത്ത് സംസ്ഥാനത്തിന് അടിത്തറ ആകുക കൂടിയാണ് ഈ നേട്ടങ്ങൾ.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here