ഫിലിപ്പൈൻസിൽ സൈനികരുമായി പോകുകയായിരുന്ന വിമാനം തകർന്നു.85 സൈനികരാണ് വിമാനത്തിലുണ്ടായിരുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
40 പേരെ രക്ഷപ്പെടുത്തിയെന്നും മറ്റുള്ളവർക്കായുള്ള തെരച്ചിൽ തുടരുകയാണെന്നും ഫിലീപ്പീൻസ് ആർമി അധികൃതർ അറിയിച്ചു.ജോലോ ദ്വീപിൽ വെച്ചാണ് അപകടം നടന്നത്.
സൈനികരുമായി പോകുകയായിരുന്ന ഫിലിപ്പീൻസ് എയർഫോഴ്‌സിന്റെ സി-130 എന്ന എയർക്രാഫ്റ്റിന് ലാൻഡ് ചെയ്യുന്ന സമയത്ത് ചില തകരാറുകൾ സംഭവിക്കുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം.അപകടത്തിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.
തകർന്നിരിക്കുന്ന വിമാനവും ഇന്ധന ടാങ്കിൽ നിന്നും തീയും പുകയും പുറത്തുവരുന്നതും ചിത്രങ്ങളിൽ കാണാനാകും.രക്ഷപ്പെടുത്താൻ സാധിച്ച 40 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ഇവർക്ക് ചികിത്സ നൽകി വരികയാണെന്നും ഫിലിപ്പീൻസ് ആർമി മേധാവി സിരിലിറ്റോ സോബേജാന മാധ്യമങ്ങളെ അറിയിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here