കാസര്‍കോട് തോണി മറിഞ്ഞ് കാണാതായ 3 പേരുടെ മൃതദേഹം കണ്ടെത്തി

കാസര്‍കോട് കടപ്പുറം അഴിമുഖത്ത് തിരയില്‍പെട്ട തോണി മറിഞ്ഞ് കാണാതായ മൂന്നുപേരുടെ മൃതദേഹം കരയ്ക്കടിഞ്ഞു. തിങ്കളാഴ്ച രാവിലെ ആറരയോടെ ചെമ്പിരിക്കയ്ക്കും കോട്ടിക്കുളത്തിനുമിടയിലുള്ള തീരത്ത് മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്.

കാസര്‍കോട് കടപ്പുറത്തെ കെ ആര്‍ ശശിധരന്റെ മകന്‍ എസ് സന്ദീപ് (28), ഷണ്‍മുഖന്റെ മകന്‍ എസ് കാര്‍ത്തിക് (19) അമ്പാടിക്കടവന്റെ മകന്‍ എ രതീശന്‍ (32) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ബേക്കല്‍ ഡി വൈ എസ് പി സി കെ സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍ഗോഡ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

ഞായറാഴ്ച പുലര്‍ച്ചെ മീന്‍ പിടിത്തത്തിന് പോയ ഏഴംഗ സംഘം സഞ്ചരിച്ച ‘സന്ദീപ് ‘ എന്ന ഫൈബര്‍ തോണിയാണ് അപകടത്തില്‍ പെട്ടത്. നാലുപേര്‍ നീന്തി രക്ഷപ്പെട്ടു. ഏഴു പേര്‍ സഞ്ചരിച്ച വള്ളം ശക്തമായ തിരമാലയില്‍ പെട്ട് മറിയുകയായിരുന്നു. ഇന്നലെ പുലര്‍ച്ചയോടെ കീഴൂര്‍ അഴിയോടു ചേര്‍ന്നാണ് അപകടമുണ്ടായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel