കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ്: അര്‍ജുന്‍ ആയങ്കിയുടെ ഭാര്യ കസ്റ്റംസ് ഓഫീസില്‍, മുഹമ്മദ് ഷഫീഖിന്‍റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

കരിപ്പൂർ സ്വർണക്കടത്ത് കേസിൽ അർജുൻ ആയങ്കിയുടെ ഭാര്യ അമല കസ്റ്റംസ് ഓഫീസിൽ ഹാജരായി. അഭിഭാഷകനൊപ്പമാണ് അമല ഹാജരായത്. അർജുൻ ആയങ്കിയുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ച്‌ ചോദിച്ചറിയാനാണ് അമലയെ വിളിപ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം ആയങ്കിയുടെ വീട്ടിൽ നടന്ന റെയ്‌ഡിൽ ഡിജിറ്റൽ തെളിവുകളടക്കം പിടിച്ചെടുത്തിരുന്നു. പിടിച്ചെടുത്ത വസ്‌തുക്കൾ പരിശോധനയ്‌ക്ക് അയച്ചിരിക്കുകയാണ്. ഇതിനുപിന്നാലെയാണ് അമലയോട് കസ്റ്റംസ് ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടത്. കസ്റ്റംസ് കസ്റ്റഡിയിലുള്ള അർജുൻ ആയങ്കിയുടെ ചോദ്യം ചെയ്യൽ തുടരുകയാണ്.

ഭാര്യയിൽ നിന്നും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ വരും ദിവസം അർജുനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും. ഭാര്യാമാതാവ് നൽകിയ പണം ഉപയോഗിച്ചാണ് വീട് നിർമിച്ചതെന്നും കാർ വായ്പ അടയ്ക്കുന്നതെന്നുമാണ് അർജുൻ കസ്റ്റംസിന് നൽകിയിരുന്ന മൊഴി. ഇക്കാര്യങ്ങളെല്ലാം ഭാര്യയിൽ നിന്നും അന്വേഷണ സംഘം ചോദിച്ചറിയും.

അതേസമയം, കേസിലെ പ്രധാന പ്രതി മുഹമ്മദ് ഷഫീഖിൻറെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ചോദ്യം ചെയ്യലിനായി ഏഴ് ദിവസമാണ് കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള കോടതി പ്രതിയെ കസ്റ്റഡിയിൽ വിട്ടത്. ഏഴ് ദിവസം പൂർത്തിയാകുന്നതോടെ തുടർ നടപടി ഇന്നുണ്ടാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News