തമിഴ്‌നാട് ഗൂഢല്ലൂരിലാണ് സംഭവം.ഇവിടെ നഗരസഭാ പരിധിയിലെ കാളംപുഴ പ്രവർത്തിക്കുന്ന സർക്കാർ ഉടമസ്ഥതയിലുള്ള മദ്യഷാപ്പിൽ സ്ഥിരം ആളെത്തിയിരുന്നു എന്നറിഞ്ഞ് ജീവനക്കാർ ഞെട്ടിയിരിക്കുകയാണ്.വന്നവർ കുടിച്ചുതീർത്തത് 12 കുപ്പികളാണത്രേ.ഏറെ നാളായി അടച്ച മദ്യഷാപ്പ് തിങ്കളാഴ്ച ജീവനക്കാർ തുറന്നപ്പോഴാണ് 12 കുപ്പികളുടെ മൂടികൾ കാർന്നുതിന്ന നിലയിൽ കാണപ്പെട്ടത്.
താഴെവീണ കുപ്പികളിൽ മദ്യവും കാണാനില്ല.ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് അധികൃതർ പരിശോധന നടത്തിയപ്പോഴാണ് എലികൾ വന്ന ലക്ഷണം കണ്ടത്.മദ്യം അകത്താക്കി ഗൗരവകരമായ ചർച്ചയും വാക്കേറ്റവും കഴിഞ്ഞ് മടങ്ങിയ ലക്ഷണങ്ങളാണ് കണ്ടതത്രേ.
12 കുപ്പി മദ്യവും എലികൾ തന്നെ കുടിച്ചതാണെന്ന് വ്യക്തമായതായതായാണ് ജീവനക്കാർ പറയുനത്.ഇനി മദ്യഷാപ്പ് അടച്ചുപ്പൂട്ടിയതോടെ അവശ്യവസ്തുവായി മദ്യത്തെ കാണുന്ന ആരെങ്കിലും എലികളെ കുടിയന്മാരാക്കി അപവാദപ്രചരണം അഴിച്ചുവിട്ടതാണോ എന്ന കാര്യവും ആളുകൾ സംശയിക്കുന്നുണ്ട്.
അങ്ങനെയല്ല എങ്കിൽ സംഗതി നാട്ടുകാർ അറിഞ്ഞെന്നറിയാതെ ഇന്നെത്തുന്ന സന്ദർശ്ശകരെ കാത്ത് ആളിരിപ്പുണ്ട് ഷാപ്പിൽ.!
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here