ഓണ്‍ലൈന്‍ ക്ലാസിന് നല്‍കിയ ഫോണ്‍ കൂട്ടുകാര്‍ തമാശയ്ക്ക് ഒളിപ്പിച്ചു; ആറാം ക്ലാസുകാരന്‍ ജീവനൊടുക്കി

ഓണ്‍ലൈന്‍ ക്ലാസിന് നല്‍കിയ ഫോണ്‍ കൂട്ടുകാര്‍ തമാശയ്ക്ക് ഒളിപ്പിച്ചതില്‍ മനംനൊന്ത് ആറാം ക്ലാസുകാരന്‍ ജീവനൊടുക്കി. വിഴിഞ്ഞം മുക്കോല മുടുപാറ കോളനിയില്‍ താമസിക്കുന്ന മത്സ്യത്തൊഴിലാളിയായ മനോജിന്റെയും നിജിയുടെയും മകന്‍ ആദിത്യനാ(12)ണ് വീടിനുള്ളില്‍ തൂങ്ങി മരിച്ചത്.

വെങ്ങാനൂര്‍ ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്ഥിയാണ് ആദിത്യന്‍. രണ്ടാഴ്ച മുന്‍പ് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുന്നതിന് ആദിത്യന് സ്‌കൂളില്‍ നിന്നും മൊബൈല്‍ ഫോണ്‍ നല്‍കിയിരുന്നു.

ഈ ഫോണുപയോഗിച്ച് കൂട്ടുകാരോടൊപ്പം കളിക്കുന്നതിനിടയില്‍ മറ്റു കുട്ടികള്‍ തമാശയ്ക്ക് ഫോണ്‍ തട്ടിയെടുത്തു. ഈ വിഷമത്തില്‍ ആദിത്യന്‍ മുറിക്കുള്ളില്‍ കയറി കതകടച്ചിരുന്നു. തിങ്കളാഴ്ച വൈകിട്ട് അമ്മ പുറത്തുപോയ സമയത്താണ് സംഭവം.

ഏറെനേരം കാണാത്തതിനെ തുടര്‍ന്ന് കുട്ടികള്‍ അയല്‍വാസികളെ വിവരമറിയിച്ചു. അയല്‍ക്കാരെത്തി മുറി തള്ളിത്തുറന്നപ്പോഴാണ് ജനാലയില്‍ തൂങ്ങിനില്‍ക്കുന്ന കുട്ടിയെ കണ്ടത്.

മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്കു മാറ്റി. വിഴിഞ്ഞം പോലീസ് കേസെടുത്തു. അശ്വിന്‍, അനന്യ എന്നിവര്‍ സഹോദരങ്ങളാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News