ബോളിവുഡ് ഇതിഹാസ താരം ദിലീപ് കുമാര്‍ അന്തരിച്ചു.98 വയസ്സായിരുന്നു. ശ്വാസതടസ്സത്തെ തുടർന്നാണ് കഴിഞ്ഞ ദിവസം ദിലീപ് കുമാറിനെ വീണ്ടും മാഹിമിലെ ഹിന്ദുജ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.
തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലായിരുന്ന നടന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി വൃത്തങ്ങൾ അറിയിച്ചിരുന്നത്. ശ്വാസതടസ്സത്തെ തുടർന്ന് ജൂൺ ആറിന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.അഞ്ചാം ദിവസം ആശുപത്രി വിടുകയും ചെയ്തിരുന്നു.
ഭാര്യ സൈറ ബാനുവാണ് കൂടെയുണ്ടായിരുന്നത്.അഞ്ചു പതിറ്റാണ്ടോളം സെല്ലുലോയിഡിൽ വിസ്മയം തീർത്ത ഇന്ത്യൻ ചലച്ചിത്ര ലോകത്തെ ഐതിഹാസിക നടനാണ് വിട പറഞ്ഞത്.വരുന്ന ഡിസംബറിൽ 99-ാം ജന്മദിനം ആഘോഷിക്കാനിരിക്കെയാണ് നടന്‍റെ വേർപാട് .
1944 ൽ ജ്വരപ്പെട്ട് എന്ന ചിത്രത്തിലൂടെയാണ് ദിലീപ് കുമാർ സിനിമയെന്ന വിസ്മയ ലോകത്തേക്ക് കടന്ന് വരുന്നത്. മുഹമ്മദ് യുസഫ് ഖാൻ എന്ന ദിലീപ് കുമാറിന്റെ രംഗ പ്രവേശത്തോടെയാണ് ബോളിവുഡിൽ ഖാൻ യുഗത്തിന് തുടക്കമിടുന്നതും.
ബോളിവുഡിലെ മഹാനടന്മാരെല്ലാം അദ്ദേഹത്തെ മാതൃകയാക്കിയവരാണ് .അമിതാബ് ബച്ചൻ, രാജേഷ് ഖന്ന, ശത്രുഘ്നൻ സിൻഹ തുടങ്ങി,ഷാരൂഖ് ഖാൻ വരെ ദിലീപ് കുമാർ പ്രചോദനമായി.
ഇന്ത്യൻ സിനിമയിൽ മെത്തേഡ് ആക്ടിംഗ് ആദ്യമായി പരീക്ഷിച്ചതും ദിലീപ് കുമാറായിരുന്നു. അഭിനയിച്ച 65 സിനിമകളിലൂടെ ഇന്ത്യൻ സിനിമയുടെ പ്രതീകമാകാൻ കഴിഞ്ഞ നടൻ.
ഏറ്റവും കൂടുതൽ പുരസ്‌കാരങ്ങൾ ലഭിച്ചു വെന്ന ഗിന്നസ് റെക്കോർഡും ദിലീപ് കുമാറിന് സ്വന്തമാണ്.പത്മവിഭൂഷൺ നൽകി രാജ്യം ആദരിച്ചിരുന്നു.അന്താസ് , ദേവദാസ് , ആസാദ് , ഗംഗ ജമുന, മുഗൾ ഇ ആസാം , രാം ഓർ ശ്യാം തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങൾ.
1966 ലാണ് നടി സൈറ ബാനുവിനെ ദിലീപ് ജീവിതസഖിയാക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here