സംവിധായകന്‍ പറഞ്ഞാല്‍ ഒന്നും ഞാൻ കേള്‍ക്കത്തില്ല: ഉര്‍വശി

ആദ്യ സിനിമയിൽ അഭിനയിക്കുമ്പോള്‍ എങ്ങനെ സ്ഥലം വിടാം എന്നായിരുന്നു എന്റെ ആലോചന എന്ന് ഉർവശി ജെ ബി ജംഗ്ഷനിൽ

മുന്താണെ മുടിച്ച് എന്ന തമിഴ് ചിത്രത്തിലൂടെ നായികയായി ചലച്ചിത്രലോകത്തേക്ക് എത്തിയ നടിയാണ് ഉര്‍വശി.കുടുംബപരമായി എല്ലാവരും കലാരംഗത്ത് തന്നെയുള്ളവരായിരുന്നു.നാടകവും സിനിമയും ഏറെ പരിചിതമായിരുന്നെങ്കിലും തുടക്കകാലത്ത് സിനിമയോട് ഉർവശിക്ക് താൽപര്യക്കുറവ് ഉണ്ടായിരുന്നു.ആദ്യ ചിത്രത്തിലെ അഭിനയത്തിന് ശേഷം അഹങ്കാരിയായ നടിയെന്ന പേരായിരുന്നു കിട്ടിയതെന്ന് ജെ.ബി.ജംഗ്ഷന്‍ പരിപാടിക്കിടെ ഉര്‍വശി പറയുകയുണ്ടായി.

‘ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ അവിടെ നിന്ന് എങ്ങനെ രക്ഷപ്പെടാം എന്നായിരുന്നു അന്നത്തെ എന്റെ ചിന്ത. ആ സമയത്ത് എന്നെ കുറിച്ച് ആദ്യമായി വന്ന ഒരു വിമര്‍ശനം ഉണ്ട്.
ഷൂട്ടിംഗ് നടക്കുന്ന സമയത്ത് ചിത്രത്തില്‍ വൈദ്യരുടെ വേഷം ചെയ്ത ഒരു ആര്‍ട്ടിസ്റ്റുണ്ടായിരുന്നു. അദ്ദേഹം ഒരു ഫ്രീലാന്‍സറായിരുന്നു. ഫയല്‍വാന്‍ ഗംഗനാഥന്‍ എന്നോ മറ്റോ ആണ് അദ്ദേഹത്തിന്റെ പേര്.അന്ന് അദ്ദേഹം കൊടുത്ത ഒരു നാലുവരിയാണ് ദിനതന്തി പേപ്പറില്‍ എന്നെക്കുറിച്ച് വരുന്ന ആദ്യ വിമര്‍ശനം. ഒരു ഗോസിപ്പ് പോലെ അത് വന്നു. പുതുതായി ഒരു നായിക വന്നിട്ടുണ്ട്. സ്‌കൂള്‍ ഫിനിഷ് ചെയ്തിട്ടില്ല.പക്ഷെ ഭയങ്കര അഹങ്കാരിയാണ്. സംവിധായകന്‍ പറഞ്ഞാല്‍ ഒന്നും കേള്‍ക്കത്തില്ല. ഇങ്ങോട്ട് വിളിച്ചാല്‍ അങ്ങോട്ട് പോകും. എന്നായിരുന്നു ആ വരികള്‍.അതിന് കാരണം മറ്റൊന്നുമല്ല. ഷൂട്ടിംഗ് സമയത്ത് രാത്രി ഏഴ് മണിയായിക്കഴിഞ്ഞാല്‍ ഞാന്‍ ഭക്ഷണം കഴിച്ച് ഏതെങ്കിലും വീട്ടില്‍ പോയിക്കിടന്ന് ഉറങ്ങുമായിരുന്നു.അതൊരു ഗ്രാമമായിരുന്നു. ഷൂട്ടിംഗ് രാത്രി ഒമ്പതര പത്ത് മണിവരെയൊക്കെ നീളുമായിരുന്നു. ആ ചിത്രത്തില്‍ ഒരു പാട്ടുണ്ട്. അത് ഷൂട്ട് ചെയ്യാന്‍ ഏകദേശം 21 ദിവസമാണ് എടുത്തത്. കാരണം മറ്റൊന്നുമല്ല. ഞാന്‍ ഏഴുമണിയാകുമ്പോള്‍ ഉറങ്ങും. ഉറക്കത്തില്‍ വിളിച്ചാല്‍ ഞാന്‍ കരയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News