ചേവായൂർ പീഡനക്കേസില്‍ അന്വേഷണം ഊർജിതമാക്കി പൊലീസ്. മൂന്നാം പ്രതി പന്തീർപാടം പാണരുക്കണ്ടത്തിൽ ഇന്ത്യേഷ്കുമാറിനായി അന്വേഷണം ഊർജിതമാക്കി.
പീഡനത്തിന് മുമ്പ് രണ്ട് പ്രതികൾ യുവതിയെ ബൈക്കിൽ കയറ്റി കൊണ്ട് പോകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. മുണ്ടിക്കൽ താഴം ബസ് സ്റ്റോപ്പിനടുത്തു നിന്നാണ് യുവതിയെ പ്രതികൾ ബൈക്കിൽ കയറ്റുന്നത്.
ഇരുചക്രവാഹനത്തിൽ ലിഫ്റ്റ് ചോദിച്ച മാനസികവൈകല്യമുള്ള യുവതിയെ നിർത്തിയിട്ട ബസ്സിലെത്തിച്ച് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. കുന്ദമംഗലം സ്വദേശികളായ മലയൊടിയാറുമ്മൽ വീട്ടിൽ ഗോപീഷ് (38), പത്താംമൈൽ മേലേപൂളോറ വീട്ടിൽ മുഹമ്മദ് ഷമീർ (32) എന്നിവരെയാണ് സിറ്റി ക്രൈംസ്ക്വാഡും ചേവായൂർ പോലീസും ചേർന്ന് പിടികൂടിയിരുന്നു.
മറ്റൊരു പ്രതിയാണ് ഒളിവിലായ ഇന്ത്യേഷ്‌കുമാർ. ഇയാൾ 2003-ലെ കാരന്തൂർ കൊലപാതകക്കേസിൽ ശിക്ഷിക്കപ്പെട്ടിരുന്നു.
ചേവായൂരിലെ വീട്ടിൽനിന്ന് രക്ഷിതാക്കളോട് പിണങ്ങിയിറങ്ങിയ യുവതിയെ മെഡിക്കൽ കോളേജിനു സമീപം മുണ്ടിക്കൽത്താഴം വയൽസ്റ്റോപ്പിനടുത്തുവെച്ച് ഗോപീഷും ഇന്ത്യേഷും സ്കൂട്ടറിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
പീഡനത്തിന് ശേഷം ഹോട്ടലിൽനിന്ന് ഭക്ഷണം വാങ്ങികൊടുത്ത് കുന്ദമംഗലം ഓട്ടോസ്റ്റാൻഡിനടുത്ത് ഇറക്കിവിടുകയുമായിരുന്നു. രാത്രി വീട്ടിലെത്തിയ യുവതിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ രക്ഷിതാക്കൾ ചോദിച്ചപ്പോഴാണ് പീഡനവിവരം പറയുന്നത്. തുടർന്ന് ചേവായൂർ പൊലീസിൽ പരാതിപ്പെട്ടു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here